മ പേടിയുള്ള മുഖ്യമന്ത്രിയോട് ചിലത് ചോദിക്കാനുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി സി.എം @ കാമ്പസ് വേദിയിലേക്ക് മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള പോലീസ് നടപടി മുഖ്യമന്ത്രിയുടെ ഏകാധിപത്യം തെളിയിക്കുന്നതാണ്. ഇത് ജനാധിപത്യ സമൂഹത്തിന് ഒരു നിലക്കും അംഗീകരിച്ചുതരാന്‍ കഴിയില്ല .
പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി സാബിര്‍ അഹ്സന്, സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റ് അംഗങ്ങളായ സബീൽ ചെമ്പ്രശ്ശേരി, ശരീഫ് സി പി പ്രവര്‍ത്തകരായ നാദിർ വള്ളിക്കുന്ന്, അംജദ് ഹനാൻ എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
പി.ആര് ഗിമ്മിക്കിനപ്പുറത്ത് വിദ്യാര്‍ഥികളുടെ ചോദ്യങ്ങളെ നേരിടാള്ള ധൈര്യം കാണിക്കുന്നതിനു പകരം വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാതെ സെന്‍സര്‍ ചെയ്ത ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്കുന്ന മുഖ്യമന്ത്രിയുടെ സി.എം @ കാമ്പസ് ‘മോദിയുടെ മന് കി ബാത്തിന്റെ’ മലയാളി പതിപ്പാണെന്നത് വിദ്യാര്‍ഥികളും യുവാക്കളും തിരിച്ചറിയുന്നുണ്ട്.