ഡ്രൈവിങ്ങിനിടെ അബോധാവസ്ഥയിൽ ആയ യുവാവിന് ജീവശ്വാസം പകർന്ന് നൽകി കെ എസ് ഇ ബി ജീവനക്കാർ.
പാലക്കാട്
വൈദ്യുതി ബോർഡിലെ ഒരു കൂട്ടം ഉദ്യോഹ സ്ഥരുടെ അവസരോചിതമായ ഇടപ്പെടലിൽ ഒരു ജീവൻ തിരിച്ചുകിട്ടി.
കോയമ്പത്തൂർ മധു ക്കര സ്വദേശിയായ ആൻ്റണിക്കാണ്
കെ എസ് ഇ ബി ജീവനക്കാരുടെ അവസരോചിതമായ ഇടപ്പെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്.
പാലക്കാട്ടേക്കു വരുന്ന സംഘം
കുഴൽമന്ദത്തു വെച്ച് ദേശിയപാതയോരത്തെ വാഹനത്തിൽ നിന്നുള്ള യുവതിയുടെ നിലവിളി കേട്ട് അവിടെ എത്തിയപ്പോൾ ഡ്രൈവിംങ്ങ് സ്വീറ്റിൽ അബോധാവസ്ഥയിൽ കിടക്കുന്ന യുവാനിനെയാണ് കണ്ടത്. ഉടൻ തന്നെ ഡ്രൈവിംങ്ങ് സീറ്റ് നിവർത്തി അതിൽ തന്നെ കിടത്തി ശ്രി.വിനീത് കൃത്രൃമ ശ്വാസം നൽകി.
യുവാവിന് ബോധം തിരിച്ചു കിട്ടുകയും അൽപ്പാൽപ്പാമായി ശ്വാസം എടുക്കാൻ തുടങ്ങിയപ്പോൾ ശ്രി.വിനീത് തന്നെ വാഹനം ഓടിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അഞ്ചു ദിവസം മുമ്പ് വിവാഹിതരായ ആൻറണി അമൃത ദമ്പതികൾ
ആലപ്പുഴ പോയി തിരിച്ചു വരുന്നതിനിടയിൽ ആണ് സംഭവം.
യുവാവിൻ്റെ രക്ഷാക നായ
ശ്രി.വിനീത് ആലത്തൂർ മുടപ്പല്ലൂർ സെക്ഷനിൽ സബ്ബ് എൻഞ്ചിനീയർ ആണ്.
മുടപ്പല്ലൂർ സെക്ഷനിലെ സബ് എഞ്ചിനീയർമാരായ ശ്രീ.ഷിജു വർഗീസ്, ശ്രീ കനകദാസൻ, ഓവർസിയർ ശ്രീ ഉദയകുമാർ, ഇല.വർക്കർ ശ്രീ മൻസൂർ, റിട്ട.ഓവർസിയർ ശ്രീ.ബാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ വിനീതിനൊപ്പം ഉണ്ടായിരുന്നു.