—– അസീസ് മാസ്റ്റർ —
കോവിഡും കുരങ്ങുപനിയും പ്രവാസികളെ ഭയപ്പെടുത്തുന്നതിനിടയിലാണ്, ഗള്‍ഫ് കുടിയേറ്റത്തിന് മങ്ങലേറ്റ് തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുതുതലമുറ ഏറിയ പങ്കും കടക്കുന്നുമുണ്ട്. ഇക്കാരണങ്ങളെല്ലാം കേരളത്തില്‍ പ്രവാസി പണത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. മാത്രവുമല്ല, 2015ല്‍ 7.6 ലക്ഷം പേരാണു ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയതെങ്കില്‍ 2019ല്‍ ഇതു 3.5 ലക്ഷമായി. അതേസമയം 2020-21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യു എസ്, യു കെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മാറുകയും ചെയ്തു.
കോവിഡ് പ്രതിസന്ധി നിലനിന്ന 2020ല്‍ 90,000 ആയി. ഏറ്റവുമധികം പേര് പോയിരുന്നതു സഊദിയിലേക്കായിരുന്നു. 2019ല്‍ സഊദിയിലേക്കു പോയത് 3.1ലക്ഷമായിരുന്നെങ്കില്‍ 2019ല്‍ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരില്‍നിന്ന് 80,000 ആയി ചുരുങ്ങിയെന്നും റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി ഗള്‍ഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ 2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആര്‍ബിഐ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വര്‍ധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആര്‍ബിഐയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍ക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു. അതേസമയം 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നു.5 വര്‍ഷം മുന്‍പ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസി പണം നല്‍കിയിരുന്നത് യുഎഇ ആയിരുന്നെങ്കില്‍ പുതിയ കണക്കില്‍ ഈ സ്ഥാനം യുഎസ് (22.9%) സ്വന്തമാക്കിയിരിക്കുന്നു. 2016ല്‍ 26.9% പണവും യുഎഇയില്‍ നിന്നായിരുന്നത് 18% ആയി കുറഞ്ഞു. 2020-21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യു എസ്, യു കെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്. 15,000 രൂപയ്ക്കുള്ള മുകളില്‍ അയയ്ക്കുന്നതു കുറയുകയും അതിനു താഴെയുള്ള തുകകള്‍ അയയ്ക്കുന്നതു വര്‍ധിക്കുകയും ചെയ്തു. പ്രവാസികളുടെ സാമ്പത്തിക ഞെരുക്കമോ കോവിഡ് സമയത്തു കുടുംബത്തിനു പിന്തുണയേകാന്‍ തുടര്‍ച്ചയായി ചെറിയ തുകകള്‍ അയച്ചതോ ആകാം കാരണമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. നിത്യോപയോഗ സാധനങ്ങള്ക്കകം അടിക്കടി വിലകൂടുന്ന കേരളത്തില്‍ സാധാരണക്കാരുടെ ജീവിതത്തിന് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് പ്രവാസ കുടിയേറ്റത്തിന്റെ ഫലമായുള്ള സാമ്പത്തികമാണ്. അതില്‍ വരുന്ന കുറവുകള്‍, സാധാരണക്കാരുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. എല്ലാവര്ക്കും നന്മകള് നേരുന്നു. ശുഭസായാഹ്നം. ജയ്ഹിന്ദ്.