ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.നെല്ലിയാമ്പതി: സംസ്ഥാനവ്യാപകമായി കോവിഡ് രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മലയോരമേഖലയായ നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിലെ നിവാസികൾക്ക് പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.പി.റിത്തയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10 മണിയോടെയാണ് ചെറുനെല്ലിയിൽവെച്ച് കോളനി നിവാസികൾക്ക് പ്രത്യേക ആൻറിജൻ പരിശോധന ക്യാമ്പ് നടത്തിയത്.
കോവിഡ് പരിശോധന ക്യാമ്പ് ചെറുനെല്ലി ഏക അധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ ജിതിൻ ജോർജ് ഉദ്ഘാടനം ചെയ്തു. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അതിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ അധ്യക്ഷതവഹിച്ചു. തുടർന്ന് ഡോക്ടർ കെ നവ്യ, ഹോസ്പിറ്റൽ അറ്റൻഡ് മുനിസ്വാമി എന്നിവർ കോളനിയിലെ നിവാസികൾക്ക് കോവിഡ് ആൻറിജൻ പരിശോധന നടത്തി. 23 പേർ പങ്കെടുത്ത പരിശോധന ക്യാമ്പിൽ മുഴുവൻ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്.നെന്മാറ- നെല്ലിയാമ്പതി സംസ്ഥാനപാതയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ചെറുനെല്ലി ആദിവാസി കോളനി.കോവിഡ് പരിശോധന ക്യാമ്പിൽ ആശുപത്രി ജീവനക്കാരായ ഗിരീഷ് സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഫ്സൽ നന്ദിയും രേഖപ്പെടുത്തി.
ഫോട്ടോ: നെല്ലിയാമ്പതി-ചെറുനെല്ലിയിൽ നടന്ന കോവിഡ പരിശോധന ക്യാമ്പിൽ ഡോക്ടർ നവ്യ ആൻറിജൻ പരിശോധന നടത്തുന്നു.