പാലക്കാട് എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ്റെ ഒന്നാം അനുസ്മരണ വാർഷിക ദിനം ആചരിച്ചു കർണ്ണന്റെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി .
ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ
അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു
എഴുന്നള്ളത്ത് തുടങ്ങുമ്പോൾ മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന തലയുയർത്തി പിടിച്ചുള്ള പ്രൗഢമായ നിൽപാണ് കർണന്‍റെ പ്രത്യേകത. ഉത്സവപറമ്പുകളിൽ കൂടുതൽ ഉയരമുള്ള ആനകൾ കൂട്ടാനകളായെത്തുമ്പോൾ പോലും ഈ ‘നിലവു’കൊണ്ട് കർണൻ ജനഹൃദയങ്ങളിൽ കയറിപ്പറ്റി . ഉടലിന്‍റെ നീളം കൊണ്ടും മറ്റുള്ളവർക്ക് കർണനെ എളുപ്പം തിരിച്ചറിയാനാകും. ഒപ്പം എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റ് ആനകളേക്കാൾ കർണന്‍റെ അമരവും വാലും പുറത്തേക്ക് കാണാനും സാധിക്കും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരം തന്നെയാണ് കർണന്‍റേത്. ബിഹാറിയാണെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണൻ.
വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒൻപത് വർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലെ തലപ്പൊക്ക മത്സരത്തിലും കർണൻ വിജയം കൈവരിച്ചു. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളെ പോലെ കർണനും ഫാൻസ് അസോസിയേഷനുകൾ രൂപീകരിച്ചിരുന്നു. നിരവധി വിജയങ്ങൾ നേടി തന്‍റേതായ ചരിത്രം രചിച്ച് ജനമനസുകൾ കീഴടക്കിയാണ് നിലവിന്‍റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ
ആന കേരളത്തിനും ആനപ്രേമികൾക്കും തീരാ നഷ്ടം തന്നെയാണ് എന്ന് അനുസ്മരണ യോഗത്തിൽ ഹരിദാസ് മച്ചിങ്ങൽ അഭിപ്രായപ്പെട്ടു എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം പ്രസിഡൻ്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു ആനപ്രേമി സംഘം ജില്ലാ സെക്രട്ടറി ഗുരുജി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ ഭാരവാഹി പ്രദീഷ് പുതുപ്പരിയാരം
ജംഗംത്തറ ആനപ്രേമി സംഘം സെക്രട്ടറി ബിജു, വിജേഷ് , വിഘ്നേഷ്, ജയരാജ്, അമിത്ത്, കണ്ണൻ, ബാലു, ശ്രീനിവാസൻ, വിഷ്ണു, ഗജപതി എന്നിവർ പ്രസംഗിച്ചു