മണ്ണാർക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ,കരടിയോട്,കച്ചേരിപറമ്പ്, എന്നിവിടങ്ങളിലെ വന്യ ജീവികളുടെ വിളയാട്ടം മനുഷ്യർക്കം കൃഷിക്കും ഏറെ പ്രയാസവും നഷ്ടവും വരുത്തുന്നുവെന്നും രണ്ടു മാസത്തിലതികമായി തിരുവിഴാംകുന്ന് ഫാമിലും പരിസര പ്രദേശങ്ങളിലും ആനശല്ല്യത്തിന് ഒരു പരിഹാരവും ഇല്ലെന്നും കരടിയും പുലികളും ജനജീവിതം ദു:സ്സഹമാക്കുന്നുവെന്നും കിസാൻ സഭ.കച്ചേരിപറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് സഹായതിനു വിളിച്ചാലും നിസ്സംഗതയാണ് ഫലം.ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിന് അറുതി വരുത്തണമെന്ന് ആവശ്യപെടുകൊണ്ട് കിസാൻ സഭയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും, ക്യമറ,പുലിക്കൂട് എന്നിവ സ്ഥാപിക്കണമെന്നും ഫെൻസിംങ് നടത്തി ജനങ്ങളെ സഹായിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.നേതാക്കൻമാരായ കെ.ഷൗക്കത്ത് സ്വാഗതം പറഞ്ഞു.എൻ. ചന്ദ്രശേഖരൻ, വി.അബ്ദു,കുഞ്ഞമു, ഷൈജു, കൃഷ്ണൻകുട്ടി, കബീർ എന്നിവർ നേതൃത്വം നൽകി.
It is necessary to protect life of human beings and also farmers should not loose their hard earned agriculture products.
Animals have no sense but Govt should take necessary steps to protect human beings