ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു.
……………………………….
പോലീസിനെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക.
……………………………… .
അട്ടപ്പാടി വി.എസ്. മുരുകനെയും ചൊറിയ മൂപ്പനെയും അതിക്രൂരമാIയി ആക്രമിച്ചു പിടിച്ചു കൊണ്ടു പോയ പോലീസ് നടപടിയിൽ ഇന്ത്യൻ ലേബർ പാർട്ടി അതിശക്തമായി പ്രതിഷേധം അറിയിച്ചു.
ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജയൻ സി കുത്തനൂർ, പാലക്കാട് ജില്ലാ പ്രസിഡൻ്റ് ശ്രീ. ടി.പി. കനകദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. കൃഷ്ണൻ മലമ്പുഴ, അഡ്വ: രാഘവൻ ആമ്പാടത്ത്, ജില്ലാ ട്രഷറർ ശ്രീ. മോഹൻ ദാസ് എന്നിവർ വട്ലക്കി ഊര് സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയുകയും, സമരപരിപാടികൾക്ക് പാർട്ടിയുടെ പിൻതുണ അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നിയമസഭയിൽ അവതരിപ്പിച്ച ആദിവാസി വിരുദ്ധ പരാമർശ്ശം പിൻവലിച്ച് മാപ്പു പറയുക.
യാതൊരു പ്രകോപനവും കൂടാതെ വി.എസ്. മുരുകനെയും, കുടുബത്തെയും, പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ച പോലീസുകാർക്കെതിരെ അട്രോസിറ്റി ആക്ട് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും, കേസ് എടുത്ത് നടപടിയെടുക്കുക.
ഷോളയൂർ SI, CI എന്നിവർക്കുള്ള ഭൂമാഫിയാ ബന്ധങ്ങൾ അന്വേഷിക്കുക.
HRDS, വിദ്യാ ജ്യോതി ട്രസ്റ്റ് നടത്തുന്ന അനധികൃത ഭൂമി ഇടപാടുകൾ പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷിക്കുക എന്നീ കാര്യങ്ങളും
ഇന്ത്യൻ ലേബർ പാർട്ടി (lLP) സർക്കാരിനോട് ആവശ്യപ്പെട്ടു.