ക്വിറ്റ് ഇന്ത്യാ ദിനം ” ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” ക്വിറ്റ് ഇന്ത്യാ ദിനം “ലിക്കർ ക്വിറ്റ് ഇന്ത്യ ” ദിനമായി ആചരിച്ചു കോവി ഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്ത് വിദേശ മദ്യവില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. കോവി ഡ് വ്യാപനവും അതു മൂലമുള്ള മരണങ്ങളും , രാജ്യത്ത് നടക്കുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും കൊലപാതകങ്ങൾക്കും മുഖ്യ പങ്കു വഹിക്കുന്നത് മദ്യവും ലഹരി വസ്തുക്കളുമാണ്. ആയതിനാൽ ഭരണഘടനയുടെ അനുഛേദം 47 വകുപ്പിൽ പറഞ്ഞ പ്രകാരം ഭാരതമൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വില്പന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, സൗകര്യങ്ങളില്ലാത്ത 96 മദ്യവില്പനശാലകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ മദ്യ വിപത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ നികു /തി വകുപ്പ് സെക്രട്ടറിക്ക് നൽകിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ ഉൽഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ വൈ: പ്രസിഡണ്ട് എം. കുമാരൻ അദ്ധ്യ .ക്ഷം വഹിച്ചു. മദ്യനിരോധന സെക്രട്ടറി എം. അഖിലേഷ് കുമാർ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.എ. സുലൈമാൻ, വെൽഫയർ പാർട്ടി മീഡിയ ജില്ലാ സെക്രട്ടറി എം. അമീർ അലി, എം. രാമകൃഷ്ണൻ അകത്തേത്തറ, മുഹമ്മദ് കാടo കോട്, ഐ. സഹാബ്ദീൻ, കെ.അബ്ദുൾ കാദർ പ്രസംഗിച്ചു. എ.കെ. സുൽത്താൻ മൊ: 9447621686 പാലക്കാട്, 9.8.21