കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനത്ത് വിദേശ മദ്യ വില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. തിരക്കേറിയ വില്ലനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, സൗകര്യങ്ങളില്ലാത്ത 96 മദ്യവില്പനശാലകൾ മാറ്റി സ്ഥാപിക്കുക തുടങ്ങി മദ്യ വിപത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ കോ വിഡ് മഹാ മാരിയുടെ ഈ ദുരന്ത കാലത്ത് നൽകിയിരിക്കുന്നത്. ബീവറേജസ് കോർപ്പറേഷന്റെ 270 മദ്യ വില്പനശാലകളും കൺസ്യൂമർ ഫെഡിന്റെ 39 വില്ലനശാലകളുമാണ് സംസ്ഥാനത്ത് നിലവിലുളളത്. മദ്യശാലകളുടെ എണ്ണം കൂട്ടുക വഴി മദ്യ ഉപയോഗം കൂട്ടുവാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാലയങ്ങളും ആരാധനാലയങ്ങളും പഴയ നിലയിൽ പ്രവർ ത്തിക്കുന്നതി കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പറയുന്ന സർക്കാർ മദ്യവില്പനശാലകൾ വ്യാപകമാക്കുന്നതിന് ബോധപൂർവ്വം ശ്രമിക്കുകയാണ്.