കല്ലേപ്പുള്ളി, നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കെട്ടുനിറച്ച് വരുന്ന ഭക്തകർക്ക് ശബരിമലയിലേതുപോലെ നെയ്യഭിഷേകവും മറ്റുവഴിപാടുകളും ഒരുക്കാം ക്ഷേത്രം ട്രസ്റ്റി ബോർഡ് തീരുമാനിച്ചു. മുരുകൻ പ്രധാന ദേവനും ഗണപതി ഭഗവതി ശിവൻ അയ്യപ്പൻ, നാഗങ്ങൾ എന്നിവയെണ് ഇവിടുത്തെ പ്രതിഷം കൾ.ശബരിമലയുടെ അതേ രൂപത്തിൽ പണി തീർത്ത പഞ്ചലോഹ നിർമ്മിതമാണ് ചുറ്റമ്പലത്തിന് പുറത്ത് പ്രധാനമായി നിലകൊള്ളുന്നത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് വിധേയമാണ്ഇവിടെ പൂജാദികർമ്മങ്ങൾ നടക്കുന്നുത്. കഴിഞ്ഞ പത്ത് വർഷമായി മകരവിളക്ക് വിപുലമായി നടന്നു വരുന്നു. കുടാതെ അയ്യപ്പൻ പാട്ട് സ്ഥിരം വഴിപാടാണ്. കോവി പശ്ചാത്തലത്തിൽ ശബരിമലക്ക് പോകാൻ കഴിയാത്ത ഭക്തർക്ക് വീട്ടിൽ നിന്ന് കെട്ട് നിറച്ച് ശബരിമലയിലെ ചടങ്ങു പോലെ നെയ്യഭിഷേകവും ഉച്ച പൂജ എന്നിവ കണ്ട് മടങ്ങാം. മാളിക പുറത്ത് അമ്മയായി ദേവി ഉള്ളിൽ കൊടികൊള്ളുന്നു. കൂട്ടാതെ കന്നിമൂലയിൽ ഗണപതിയും പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്നു ശിവനം, നാഗങ്ങളും ഇവിടുത്തെ ക്ഷേത്രത്തിൻ്റെ മഹിമ വർധിപ്പിക്കുന്നു ‘വീട്ടിൽ നിന്നും കെട്ട് നിറക്കാൻ കഴിയാത്തവർക്ക് ക്ഷേത്രത്തിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ നെയ്യഭിഷേക o കഴിഞ്ഞ്ക മുദ്ര തേങ്ങ കത്തിക്കാനുള്ള ആഴിയും ഒരുക്കിയിട്ടുണ്ട്. എല്ലാ മലയാള മാസം ഒന്നാം തിയ്യതിയാണ് മല കയറി ദർശന ന ത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടു ത്തു ശനിയാഴ്ച ആദ്യ വഴിപാട് നടക്കും തുടർന്നു.വ്യശ്ചികം ഒന്ന് മുതൽ മകരവിളക്ക് വരെ ഈ വഴി പാട് ഉണ്ടായിരിക്കും.