വാഹനമുണ്ടെങ്കിലും ഇന്ധന മില്ലാത്ത അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ പിണറായി വിജയൻ എത്തിമിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ‘ ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ തൊഴിലിനായി യുവതി യുവാക്കൾക്ക് മുട്ടിലിഴയേണ്ട ഗതികേടുണ്ടാവില്ലന്നും രാഹുൽ ഗാന്ധി. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുല്യമാണ്. ഇത് മറികടക്കാനാണ് ന്യായ് പദ്ധതി നടപ്പിലാക്കുന്നത് ‘ പൂട്ടിക്കിടക്കുന്ന വ്യവസായശാലകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടിയും ഐക്യജനാധിപത്യ മുന്നണിയും UPA യും സ്വീകരിക്കും, ന്യായ് പദ്ധതിയിലൂടെ 72000 രൂപ ഒരോ വർഷവും വീടുകളിലെത്തും. ഇത് ക്രയവിക്രയം ചെയ്യുമ്പോഴുണ്ടാവുന്നപുരോഗതിയെയാണ് ഐക്യജനാധിപത്യ മുന്നണി ലക്ഷ്യം വെക്കുന്നത് ‘കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണം സമാന ദിശയിലാണ് സഞ്ചരിക്കുന്നത് ‘കേരളത്തിലെ പ്രതിപക്ഷം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കടലും മത്സ്യതൊഴിലാളികളും പോലും അന്യമാവുമായിരുന്നു. കാർഷിക ജില്ലയായ പാലക്കാടിന്ന് പ്രത്യേക പാക്കേജ് നടപ്പിലാക്കും’ ബാലറ്റിലാണ് ഐക്യജനാധിപത്യ മുന്നണി വിശ്വസിക്കുന്നത് ‘ ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പരിഭാഷപ്പെടുത്തി. DC C പ്രസിഡണ്ട് v K ശ്രീകണ്ഠൻ MP അനുഗമിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് റോഡ് ഷെയിൻ പങ്കെടുത്തത്
അക്ഷര തെറ്റുകൾ വരുന്നത് ശ്രദ്ധിക്കുമോ….?