മേൽപ്പാലങ്ങളുടെ നിർമാണം 23ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ഉയരും മൂന്ന് പാലം
പാലക്കാട്മ ലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ, പട്ടാമ്പിയിലെ വാടാനാംകുറുശി എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു നടക്കാവ്, വാടാനാംകുറുശി റെയിൽവേ മേൽപ്പാലങ്ങൾ.
വി എസ് അച്യുതാനന്ദൻ എംഎൽഎ നൽകിയ ഉറപ്പ് യാഥാർഥ്യമാകുന്നതോടെ അകത്തേത്തറ നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും. പാലക്കാട് ജങ്‌ഷൻ–-കോയമ്പത്തൂർ റെയിൽപ്പാതയ്‌ക്ക് കുറുകെ അകത്തേത്തറ നടക്കാവിൽ നിർമിക്കുന്ന പാലം ഒരുവർഷംകൊണ്ട് പൂർത്തിയാക്കും. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ കിഫ്‌ബിയിൽ 38 കോടി രൂപ അനുവദിച്ചു. ഭൂമി വിട്ട് നൽകേണ്ട 34പേരും സമ്മതപത്രം കൈമാറിയിരുന്നു. ഇതിനിടയിൽ ചിലർ നിർമാണം തടസ്സപ്പെടുത്താൻ രംഗത്തുവന്നു. ഇതോടെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായവർ പിൻവാങ്ങി. ഒന്നരവർഷത്തോളം ഇത് നീണ്ടു. ഇതിനിടയിൽ ചിലർ കോടതിയേയും സമീപിച്ചു. പാലംപണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതവണ വി എസ് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചു.
2019 ഡിസംബറിൽ ഭൂമി വിട്ട് കൊടുക്കാൻ ഉടമകൾ തയ്യാറായി, 10പേരുടെ രജിസ്ട്രേഷനും നടന്നു. 2020 ജൂണോടെ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകി. ഭൂമി ഏറ്റെടുത്ത് നിർമാണകമ്പനിയായ ആർബിഡിസികെക്ക് കൈമാറി.
കല്ലേക്കുളങ്ങര ആർച്ച് മുതൽ ആണ്ടിമഠംവരെ 690 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് 10.90 മീറ്റർ വീതിയുണ്ടാവും.
ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് ആർ