വന്യജീവി ആക്രമണം പതിവാകുന്നു: തിരുവിഴാംകുന്ന് ഫാമിൽ വനംവകുപ്പ് ഇന്ന് തിരച്ചില്‍ നടത്തും
മേഖലയില്‍ വിഹരിക്കുന്ന വന്യജീവി പുലിതന്നെയാണെന്ന് നാട്ടുകാര്‍
എടത്തനാട്ടുകര: തിരുവിഴാംകുന്ന് മേഖലയെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന വന്യജീവിയെ കണ്ടെത്താന്‍ കാട് പിടിച്ച് കിടക്കുന്ന കന്നുകാലി ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലത്ത് വനംവകുപ്പ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ നടത്തും. ആര്.ആര്.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുമെന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ശശികുമാര്‍ അറിയിച്ചു. കന്നുകാലി ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും കാട് വളര്‍ന്ന് നില്‍ക്കുകയാണ്. കാട്ടുപന്നിയടക്കമുള്ള വന്യജീവികള്‍ ഇവിടെ തമ്പടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
കാട്ടുപന്നികളുടേയും നായ്ക്കളുടേയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഫാമില്‍ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുറിയക്കണ്ണിയില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. ഇതേതുടര്‍ന്ന് മുറിയക്കണ്ണിയില്‍ രണ്ടിടത്തും പൂളക്കുണ്ടിലും ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയാണ്
അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വലിയപാറ, പാമ്പീരിപാടത്തും നായയ്ക്ക് നേരെ വന്യജീവിയുടെ ആക്രണമുണ്ടായി. പരിക്കേറ്റ നായ ചത്തു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും വന്യജീവി ആക്രമണമുണ്ടായതോടെയാണ് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാട് വളര്‍ന്ന് നില്ക്കുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് തിരിച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. മേഖലയില്‍ വിഹരിക്കുന്ന വന്യജീവി പുലിതന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.