കാലപ്പഴക്കംമൂലം വർഷങ്ങൾക്കുമുമ്പുതന്നെ ഈ പൈപ്പുകളിൽ ചോർച്ച കണ്ടെത്തിയിരുന്നു ജലസേചന മാർഗമില്ലാതായതോടെ പാടശേഖരങ്ങളിലെ നെൽക്കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ഒരേക്കറിൽനിന്ന് 3,000 കിലോഗ്രാമോളം നെല്ല് ഉത്‌പാദിപ്പിച്ചിരുന്ന പാടശേഖരങ്ങളുടെ മിക്കഭാഗങ്ങളും വെള്ളമില്ലാതായതോടെ വിണ്ടുകീറിക്കിടക്കുകയാണ്. പാട്ടത്തിനെടുത്ത് കൃഷിയിറക്കാനെത്തിയവരാണ് ഏറെ ദുരിതത്തിലായത്. കൃഷിഭവനിൽനിന്നുവാങ്ങിയ നെൽവിത്തും കെട്ടിക്കിടന്ന് നശിക്കുകയാണ്. മൂപ്പുകുറഞ്ഞ ശ്രേയസ്സ് ഇനത്തിൽപ്പെട്ട പതിനായിരക്കണക്കിന് കിലോഗ്രാം നെൽവിത്താണ് നശിക്കുന്നത്.
വേണ്ടത്ര ജോലിക്കാരെ ഉപയോഗിക്കാതെ കനാൽജോലികൾ ആരംഭിച്ച ജലവിഭവ വകുപ്പിന്റെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു