പാലക്കാട്.തൃത്താലയിലെ സ്പിരിറ്റ് കേസും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. അണക്കപ്പാറ കേസ് അന്വേഷിക്കുന്ന സംഘത്തെ തന്നെയാണ് ഇവിടെയും നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം തൃത്താല കോടനാട്ട് അജിയുടെ വീടിന് പിറകിലെ വിറക് പുരയിൽ നിന്നും 2,450 ലിറ്റർ സ്പിരിറ്റ് പിടിച്ചിരുന്നു. ഇരുകേസും ബന്ധമുണ്ടെന്ന അടിസ്ഥാനത്തിൽ മധ്യമേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ടി എം കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
സ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
ജൂൺ 27 നാണ് അണക്കപ്പാറയിലെ കള്ള് ഗോഡൗണിൽനിന്ന് 1312 ലിറ്റർ സ്പിരിറ്റും 2,200 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തത്.