പാലക്കാട് : ഗാന്ധിവധത്തിന് ശേഷവും ആർ.എസ്.എസ് ആശയത്തോടുള്ള തന്‍റെ ആഭിമുഖ്യം കുറഞ്ഞിരുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഗാന്ധിവധ കാലത്ത് താൻ ആർ.എസ്.എസിലുണ്ട്. ആ സമയത്ത് വിക്ടോറിയയിൽ പഠിക്കുകയാണ്. ഗാന്ധിവധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചിരുന്നു. പക്ഷേ, ആ നിരോധനം മൂലം ആർ.എസ്.എസിൽ നിന്ന് വിട്ടുപോയില്ല. പഠനം കഴിഞ്ഞയുടൻ ഉദ്യോഗത്തിൽ ചേർന്നതിനാൽ പ്രവർത്തിച്ചിരുന്നില്ല എന്നേയുള്ളു. പക്ഷേ, അപ്പോഴും ആർ.എസ്.എസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരൻ വ്യക്തമാക്കി.
കുട്ടിക്കാലത്ത് ആർ.എസ്.എസ് ആശയങ്ങളിൽ ആകൃഷടനായതാണ് താൻ. സ്നേഹിതരാണ് ശാഖയിലേക്ക് കൊണ്ടുപോയത്. അതിൽ ദുഃഖമില്ല. അഭിമാനത്തോടെ ഒരു കാര്യം പറയാൻ കഴിയും. അവിടെ നിന്ന് പഠിച്ച അച്ചടക്കം, രാജ്യസ്നേഹം, ശാരീരികക്ഷമത തുടങ്ങിയ സ്വഭാവഗുണങ്ങൾ ആണ് ഇപ്പോഴും നിലനിൽക്കുന്നത്. ബി.ജെ.പിക്ക് കേരളത്തിൽ പുതിയ മുഖം കൊണ്ടുവരുന്നതിനാണ് താൻ അവർക്കൊപ്പം ചേർന്നത്. താൻ ചേർന്നത് കൊണ്ട് ബി.ജെ.പിയുടെ മുഖച്ഛായ മാറിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തിൻ്റെ മഹാത്മാവിനെ വെടിവെച്ച് കൊന്നിട്ടും താങ്കൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടല്ലെങ്കിൽ പിന്നെ വേറെ മഹിമകളൊന്നും വിളമ്പണ്ട അത് തന്നെ ധാരാളമാണ്