പാലക്കാടും കോയമ്പത്തൂരും ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ മാരകമായ ‘ഇ.കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരമാണ് കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടത് റെയില്‍വേയുടെ പ്രധാന ഉത്തരവാദിത്വമാണെങ്കിലും, അതിവേഗ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്ന ഇന്ത്യൻ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു









