പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലിക്ക് പുത്തനത്താണി മലബാര്‍ ഹൗസില്‍ തുടക്കമായി.
സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
പുതിയൊരു ചരിത്ര സന്ധിയിലേക്കാണ് സംഘടന കാലെടുത്ത് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഹിന്ദുത്വ വര്‍ഗീയത ആഴത്തില്‍ വേരോട്ടം നടത്തിയിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഒന്നടങ്കം ഹിന്ദുത്വഭരണകൂടം വേട്ടയാടുകയാണ്. ഇഡിയും ഇന്‍കംടാക്‌സും എന്‍ഐഎയും എല്ലാം പലരീതിയില്‍ ആര്‍എസ്എസിന് വേണ്ടി വിമതശബ്ദങ്ങളെ വേട്ടയാടുന്നു.
ആര്‍എസ്എസ് നേതൃത്വത്തില്‍ വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങളും ഔപചാരികമായ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനുള്ള നീക്കങ്ങളും പ്രകടമായി നടക്കുന്നു.
ഹിന്ദുത്വ ഫാഷിസത്തെ വിമര്‍ശിക്കുന്നവരെ ഭീകരനിയമങ്ങള്‍ ചാര്‍ത്തി വേട്ടയാടുന്നു. തീഷ്ണ പരീക്ഷണത്തിന്റെ നാളുകളാണ് നമ്മളെ കാത്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കായുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടറി പി. അബ്ദുല്‍ ലത്തീഫ്, എസ്. നിസാര്‍, സി.എ. റഊഫ്, സംസ്ഥാന സമിതി അംഗം പി. അബ്ദുല്‍ അസീസ് എന്നിവർ സംസാരിച്ചു.