73 വർഷത്തിനുശേഷം ഭരണമാറ്റം
ഏത് കൊടുങ്കാറ്റിലും ഉലയാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നതാണ് ചിറ്റൂർ–-തത്തമംഗലം നഗരസഭ. നൂറു വർഷത്തിലധികം പഴക്കമുള്ള നഗരസഭയിൽ 73വർഷമായി കോൺഗ്രസ് ഭരണം. ഒരിക്കലും ജനം തങ്ങളെ കൈവിടില്ലെന്ന് കോൺഗ്രസ് കരുതിയിരുന്ന കോട്ടകൾ എൽഡിഎഫ് തരംഗത്തിൽ തകർന്നടിഞ്ഞു. ആകെ 29 വാർഡിൽ 16എണ്ണംനേടി എൽഡിഎഫ് ചരിത്രവിജയമെഴുതി. എൽഡിഎഫിന് ഒരു വാർഡ് നഷ്ടപ്പെട്ടത് ഒരു വോട്ടിനാണ്, കൊശത്തറയിൽ.
സംസ്ഥാനത്ത് എൽഡിഎഫിന്റെ വിജയത്തിന് തിളക്കംകൂട്ടുന്നതാണ് ചിറ്റൂർ – -തത്തമംഗലം നഗരസഭയിലെ മുന്നേറ്റം. ക്രമാനുഗത മുന്നേറ്റമാണ് നഗരസഭയിൽ എൽഡിഎഫ് നടത്തിയത്. 2010ൽ മൂന്ന് സീറ്റ് മാത്രമായിരുന്നു എൽഡിഎഫിന്. 2015ൽ ഇത് 11 ആയി ഉയർത്തി. കാലങ്ങളായി കോൺഗ്രസ്സ്ഥാനാർഥികളെമാത്രം ജയിപ്പിച്ച വാർഡുകൾ പലതും അന്ന് എൽഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ അഞ്ചുവർഷം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ചു. യുഡിഎഫിന്റെ ദുർഭരണത്തിനെതിരെ തുടർച്ചയായി നഗരസഭാ കൗൺസിലിലും പുറത്തും എൽഡിഎഫ് നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി. അഴിമതി ഓരോന്നായി ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കാൻ കഴിഞ്ഞു.
അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ യുഡിഎഫ് ഭരണസമിതികൾ വൻ പരാജയമായിരുന്നു. ജനക്ഷേമം അജൻഡയിൽപോലുമില്ല. ബസ് സ്റ്റാൻഡ് എന്നത് തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമായി. സാധാരണക്കാർക്ക് ഉപയോഗപ്രദമായ ഓഡിറ്റോറിയമോ കമ്യൂണിറ്റിഹാളോ ഇല്ല. കളിക്കളം കാടുകയറി. നാടിനെ പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫിന്റെ ദുർഭരണത്തിനെതിരെ പുതുതലമുറ ചിന്തിച്ചുതുടങ്ങിയതിന്റെ പ്രതിഫലനം കൂടിയായി ഇപ്പോഴത്തെ വൻ വിജയം.
എൽഡിഎഫ് ചിട്ടയായ തെരഞ്ഞെടുപ്പു പ്രവർത്തനമാണ് നടത്തിയത്. സ്ഥാനാർഥികളെ നേ�