പാലക്കാട്: കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് ഓൾ ഇന്ത്യ ആർ ടി ഐ ഫോറം സംസ്ഥാന ട്രഷറർ മൻസൂർ മണ്ണാർക്കാട് പറഞ്ഞു.
വാഹന വകുപ്പ് മന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്നും ഇത്തരത്തിൽ കുറ്റം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്നും മൻസൂർ മണ്ണാർക്കാട് പറഞ്ഞു .
പൊലീസ് അന്വേഷണത്തിനൊപ്പം കിരണ്‍കുമാറിനെതിരായ വകുപ്പ് തല നടപടി സ്വാഗതാര്‍ഹമെന്നും
കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍.
ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടതു മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്
വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കിരണിനെ പിരിച്ചുവിട്ടത്.
1960-ലെ കേരള സിവിൽ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ന്നു ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതതിനാല് പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.
കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വെച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം.
അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഈ നടപടി സർക്കാർ മുഴുവൻ ഡിപ്പാർട്ട്മെന്റുകളും പാലിക്കണമെന്നും അഴിമതിക്കാരെ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ അനുവദിക്കില്ലെന്നും മൻസൂർ മണ്ണാർക്കാട് പറഞ്ഞു.