ഷോളയൂരിൽ ആദിവാസി ഭൂമി കയ്യേറി കുടിൽ കത്തിച്ചെന്ന പരാതിയിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് ആൾ ജാമ്യത്തിലുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജ് കെഎം രതീഷ്കുമാർ ജാമ്യം നൽകിയത്. രണ്ട് മാസം അട്ടപ്പാടിയിൽ പ്രവേശിക്കരുത്, രാജ്യം വിടരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേര് വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയിലാണ് അജി കൃഷ്ണൻ അറസ്റ്റിലായത്.