പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കടകളും മാർക്കറ്റുകളും മറ്റും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. സ്റ്റാൻഡ്കളും, തദ്ദേശസ്ഥാപനങ്ങളുമെല്ലാം നിരവധി ആളുകൾ കയറി ഇറങ്ങിയ സ്ഥലങ്ങളാണ്. ലോക്കഡൗണിൽ അടഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും എല്ലാം ജില്ലയിലെ ഫയർഫോഴ്സ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് അണുനശീകരണം നടത്താൻ ജില്ലാ ഭരണകൂടം തയ്യാറാകാത്തത് എന്തുകൊണ്ടാണ്. കോവിഡിന്റെ ആദ്യ വ്യാപന സമയത്ത് ഇത്തരത്തിൽ ഫയർഫോഴ്സിനെ സഹായത്തോടെ ജില്ലയിലെ എല്ലാ ഇടങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം കൂടി നിൽക്കുമ്പോൾ അത്തരത്തിൽ ഒരു നടപടി ഉണ്ടാകുന്നില്ല. ഇപ്പോഴല്ലേ ശരിക്കും അണിമ ശുചീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഈ ലോക് ഡൗൺ നിലനിൽക്കുമ്പോൾ റോഡുകൾ, ബസ് സ്റ്റാൻഡുകൾ, തദ്ദേശസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം അണുനശീകരണം നടത്തിയാൽ മാത്രമേ നമുക്ക് ഈ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളു. ചെറിയ വഴികളിൽ കൂടി പോകാവുന്ന ചെറിയ വാഹനം കൂടി ഇപ്പോൾ കേരളാ ഫയർ ഫോഴ്സിന് ലഭ്യമാണ് അത് ഉപയോഗപ്പെടുത്തി ജില്ലാ ഭരണകൂടം അണുനശീകരണം നടത്തുന്നതിന് എത്രയും വേഗം മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.’
ഫോട്ടോ അടിക്കുറിപ്പ്: അണു നശീകരണത്തിനു് ഉപയോഗിക്കാൻ പറ്റുന്ന മിനി വാഹനം കേരള ഫയർഫോഴ്സിന് ലഭിച്ചത്.(ഫയൽ ചിത്രം)










