മംഗലം: മംഗലത്തെ പാലം പണി തുടങ്ങിയിട്ട് അഞ്ചു മാസമായെങ്കിലും ഒച്ചിൻ്റെ വേഗതയേ ഉള്ളുവെന്ന് പ്രദേശത്തുകാർ പറഞ്ഞു. മഴക്കാലത്തിനു മുന്നേ തന്നെ പണി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുപറഞ്ഞെങ്കിലും തൊഴിലാളികൾ കുറവായതിനാൽ വേണ്ടത്ര വേഗത്തിൽ പണി നീങ്ങുന്നില്ല.മഴക്കാലത്തിനു മുമ്പു് പണി പൂർത്തിയായില്ലെങ്കിൽ ഇവിടെ യാത്ര ദുഷ്ക്കരമാവും’ സമാന്തര റോഡ് നിർമ്മിക്കാതെ പഴയപാലം പൊളിച്ചു നീക്കി പുതിയ പാലം പണി നടക്കുന്നതിനാൽ കിലോമീറ്ററുകൾ വളഞ്ഞ് ദേശീയ പാതയിൽ കയറിയാണ് വടക്കഞ്ചേരി ,തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ വരുന്നത്. സർവീസ് റോഡിൽ നിന്നും ഭാരമുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിലേക്ക് കയറണമെങ്കിൽ പല തവണ മുന്നോട്ടും പിന്നോട്ടും എടുത്തീട്ടു വേണം തിരിക്കാൻ ‘ ആ സമയം ദേശീയ പാതയിലൂടെ അതിവേഗം പാഞ്ഞു വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതെ ശ്രദ്ധിക്കുകയും വേണം.പെട്രോൾ വില കൂടുന്ന സാഹചര്യത്തിൽ വളഞ്ഞുള്ള യാത്ര കൂടുതൽ നഷ്ടം വരുത്തുമെന്ന് വാഹനയാത്രക്കാർ പറയുന്നു.ഡിസംബനാലിനാണ് പഴയപാലം പൊളിച്ചുനീക്കി പണി ആരംഭിച്ചത്. ആറു മാസം കൊണ്ട് പാലം യാഥാർത്ഥ്യമാകുമെന്നായിരുന്നു ഉറപ്പ് പറഞ്ഞത്.നടപ്പാത ഉൾപ്പെടെ ഏഴര മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. അമ്പത്തിയാറു മീറ്റർ നീളമുള്ള പാലത്തിന് ‘3’ 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗതാഗതം പൂർണ്ണമായും നിരോധിച്ച് പ്രവർത്തി നടത്തുമ്പോൾ ഉണ്ടാവേണ്ടതായ വേഗതയില്ലെന്നാണ് പരക്കെ ആക്ഷേ ഷം.ഇരു വശവുമുള്ള കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ വ്യാപാരികളും സാമ്പത്തീക ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കയാണ്.ഭരണം മാറുന്നതോടെ പാലം പണിയുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം ഉണ്ടാവുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.