സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏല്‍പ്പിക്കുക, കവര്‍ച്ച മുതല്‍ ഒളിപ്പിക്കാന്‍ സഹായിക്കുക കവര്‍ച്ച മുതല്‍ കൈപ്പറ്റുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക, അനധികൃതമായി സ്പിരിറ്റ് കടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് അത്തിമണി അനിലിനെ നാട് കടത്തിയത്. വിലക്ക് ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കി
കാപ്പ ചുമത്തി, ഒരു വര്‍ഷത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്പിരിറ്റ് കടത്ത്, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അനിലിനെതിരെ കാപ്പ ചുമത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐജി, പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. .
ഈ ക്രിമിനലിനെ പെര്മനെന്റ് ആയി നാടുകടത്തണം എന്നാലേ മറ്റുള്ളവർക് paട മാവുകയുള്ളു.