പാലക്കാട്:
ഭരണാധികാരികളെ മുട്ടുകുത്തിച്ച് മാപ്പുപറയാൻ നിർബന്ധിതരാക്കിയ വലിയ മാറ്റമാണ് ഒരുവർഷം നീണ്ട കർഷകസമരത്തിന്റെ പ്രത്യേകതയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ജനവികാരം ഉൾക്കൊണ്ട കർഷക സമരം കക്ഷി രാഷ്ട്രീയത്തിനതീതമായ വർഗസമരമായി മാറി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ കെ ബാലൻ. കർഷക സമരത്തിന് മുന്നിൽ മോദിക്ക് മുട്ടുമടക്കേണ്ടിവന്നു. ജനങ്ങളിൽ വലിയ മാറ്റം പ്രകടമാണ്. ബിജെപിക്ക് നിൽക്കക്കള്ളിയില്ലാതായി. ഈ സാഹചര്യത്തിൽ അവരുടെ കൈയിലെ ആയുധം ഹിന്ദുത്വമാണ്. അത് പുറത്തെടുത്ത് പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. അത് ഇന്ത്യയെ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. കേരളത്തിൽ യുഡിഎഫും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ ഒരുമിച്ചുനീങ്ങുകയാണ്. വികസന പദ്ധതികൾ നടപ്പാക്കാൻ സമ്മതിക്കില്ല എന്ന വാശിയിലാണ് അവർ.
ഈ സാഹചര്യത്തിലാണ് പാർടി സമ്മേളനങ്ങൾ ചേരുന്നത്. ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനേയും പാർടിയേയും സംരക്ഷിക്കാൻ ഓരോ സിപിഐ എം പ്രവർത്തകനും രംഗത്തിറങ്ങണമെന്നും എ കെ ബാലൻ പറഞ്ഞു.
കർഷക സമരം രാജ്യത്ത് വലിയ മാറ്റമുണ്ടാക്കി: എ കെ ബാലൻ
പാലക്കാട്:
ഭരണാധികാരികളെ മുട്ടുകുത്തിച്ച് മാപ്പുപറയാൻ നിർബന്ധിതരാക്കിയ വലിയ മാറ്റമാണ് ഒരുവർഷം നീണ്ട കർഷകസമരത്തിന്റെ പ്രത്യേകതയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ജനവികാരം ഉൾക്കൊണ്ട കർഷക സമരം കക്ഷി രാഷ്ട്രീയത്തിനതീതമായ വർഗസമരമായി മാറി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ കെ ബാലൻ. കർഷക സമരത്തിന് മുന്നിൽ മോദിക്ക് മുട്ടുമടക്കേണ്ടിവന്നു. ജനങ്ങളിൽ വലിയ മാറ്റം പ്രകടമാണ്. ബിജെപിക്ക് നിൽക്കക്കള്ളിയില്ലാതായി. ഈ സാഹചര്യത്തിൽ അവരുടെ കൈയിലെ ആയുധം ഹിന്ദുത്വമാണ്. അത് പുറത്തെടുത്ത് പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. അത് ഇന്ത്യയെ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. കേരളത്തിൽ യുഡിഎഫും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ ഒരുമിച്ചുനീങ്ങുകയാണ്. വികസന പദ്ധതികൾ നടപ്പാക്കാൻ സമ്മതിക്കില്ല എന്ന വാശിയിലാണ് അവർ.
ഈ സാഹചര്യത്തിലാണ് പാർടി സമ്മേളനങ്ങൾ ചേരുന്നത്. ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനേയും പാർടിയേയും സംരക്ഷിക്കാൻ ഓരോ സിപിഐ എം പ്രവർത്തകനും രംഗത്തിറങ്ങണമെന്നും എ കെ ബാലൻ പറഞ്ഞു.










