പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്തെ മേൽപാലത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം പ്രദേശത്ത് ദുർഗന്ധം പരത്തുന്നു.കൊറോണ കാലത്ത് ജാഗ്രത പാലിക്കേണ്ടതായ ആരോഗ്യവകുപ്പ് അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നരി ക്കുത്തി മേൽപാലത്തിൻ്റെ വശങ്ങളിലാണ് ചാക്ക് കണക്കിന് കോഴി മാലിന്യ മടക്കം കൊണ്ടു വന്നിട്ടിരിക്കുന്നത്. രാത്രിയായാൽ ഈ പ്രദേശത്ത് ശരിയാം വിധം വെളിച്ചമില്ലാത്തതിനാൽ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നവർക്ക് ഏറെ സൗകര്യമായി പാലത്തിനടിയിലെ ഒഴിഞ്ഞ സ്ഥലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാലിന്യം കത്തിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും പാലത്തിനു മുകളിലെ മാലിന്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.വാർഡ് കൗൺസിലർ ഇടക്കിടെ ഈ പ്രദേശം സന്ദർശിച്ച് നഗരസഭയുടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.