ചെർപ്പുളശ്ശേരി :ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വീരമംഗലം ഉങ്ങിൻ തറ ചക്കിങ്ങൽ വീട്ടിൽ അലി അക്ബർ (29 ),കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടിൽ ഇബ്രാഹിം ബാദുഷ എന്നിവരെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അലി അക്ബർ രണ്ട് മാസം മുമ്പ് മാങ്ങോട് സർവീസ് ബാങ്കിൽ മുക്കുപണ്ടം 81000 രൂപയ്ക്കു പണയം വെച്ചിരുന്നു .ബാങ്കിൽ പണയത്തിലുള്ള സ്വർണ്ണം എടുക്കാൻ പണം തന്നു സഹായിക്കുന്നു എന്ന പരസ്യം കണ്ട് കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടിൽ ഇബ്രാഹിം ബാദുഷയെ വിളിച്ചു. ഇബ്രാഹിം ബാദുഷ ചെർപ്പുളശ്ശേരിയിൽ എത്തി ബാങ്കിൽ നിന്നും പണ്ടം എടുത്തു ബാക്കി തുക 11000 രൂപ അലി അക്ബറിനു കൊടുത്തു ആഭരണവുമായി തിരിച്ചു നാട്ടിൽ എത്തിയപ്പോഴാണ് പണ്ടം മുക്കാണെന്നു അറിഞ്ഞത് .വീണ്ടും ബാദുഷ ചെർപ്പുളശ്ശേരിയിൽ എത്തി അലി അക്ബറിനോടപ്പം ഇന്ന് പണ്ടം ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ പണയം വെക്കാനുള്ള ശ്രമത്തിനിടെ ബാങ്ക് ജീവനക്കാർ സ്വർണ്ണം പരിശോധന നടത്തിയപ്പോൾ മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ചെർപ്പുളശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു