കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം, ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടിയില്ല
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ലക്ഷ്യമിടുന്ന കുതിരാനിലെ ഇടതുതുരങ്കത്തിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുത്ത പരീക്ഷണ ഓട്ടം നടന്നില്ല.
ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണമുൾപ്പെടെ തുരങ്കത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നത് :
പരിശോധന പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റി അനുമതി നൽകിയാൽ തുരങ്കം തുറക്കും. ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിയുടെ ഡൽഹിയിലെ മുഖ്യ ഓഫീസിൽനിന്നാണ് തുരങ്കം തുറക്കാനുള്ള അനുമതി നൽകുക.
ഗതാഗതം തുടങ്ങാൻ തുരങ്കം സജ്ജമാണെന്ന് നിർമാണക്കമ്പനിയായ കെ.എം.സി. അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുളളത്. അതേസമയം, കുതിരാനിൽ വേണ്ടത്ര സുരക്ഷാക്രീമകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുരങ്കം നിർമിച്ച പ്രഗതി കമ്പനിയുടെ പ്രതിനിധി രംഗത്തെത്തിയിട്ടുള്ളത് ആശങ്കയുയർത്തുന്നുണ്ട്.