ബിജെപിയുടെ നിക്ഷേപ,- ഓഹരിത്തട്ടിപ്പുകൾ
ജില്ലാ നേതൃത്വത്തിനെതിരെ മണ്ഡലം കമ്മിറ്റികൾ
ആലത്തൂർ
സൂപ്പർ മാർക്കറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചുള്ള ഓഹരിത്തട്ടിപ്പും ഹിന്ദു ബാങ്കിന്റെ മറവിലെ നിക്ഷേപ തട്ടിപ്പുമെല്ലാം നടത്തിയ നേതാക്കളെ സംരക്ഷിക്കുന്ന ജില്ലാകമ്മിറ്റിക്കെതിരെ ബിജെപി മണ്ഡലം കമ്മിറ്റികളിൽ രൂക്ഷ വിമർശം.
കള്ളക്കടത്തുകാരെയും തട്ടിപ്പുകാരേയും സംരക്ഷിക്കുന്ന ജില്ലാ നേതൃത്വം ഗുണ്ടാസംഘത്തെപോലെയായെന്നും ആരോപണവിധേയരെ പുറത്താക്കിയില്ലെങ്കിൽ കൂട്ടരാജിയെന്നുമാണ് മുന്നറിയിപ്പ്.
തെരഞ്ഞെടുപ്പ് പരാജയവും വിവിധ നേതാക്കൾക്കെതിരെ ഉയർന്ന പരാതിയും ചർച്ച ചെയ്യാൻ സംസ്ഥാന സമിതി തീരുമാന പ്രകാരം മൂന്ന് ദിവസമായി ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾ ചേരുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, കാശിനാഥ് എന്നിവരും പങ്കെടുക്കുന്നു. പണംതട്ടിപ്പും ഓഹരിതട്ടിപ്പും പരാതിയായതിനെതുടർന്നാണ് കാസർകോട് ചേർന്ന സംസ്ഥാന ഭാരവാഹി, ജില്ലാപ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിൽ പാലക്കാട്ട് കമ്മിറ്റികൾ ചേരാൻ തീരുമാനിച്ചത്.
സുരേന്ദ്രൻ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലയിൽ വിരുദ്ധ ചേരിക്കാരനായ എം ടി രമേശ് പങ്കെടുക്കുന്നതുതന്നെ വിമത പക്ഷം വിജയമായി കാണുകയാണ്. നേതൃത്വത്തിൽ സുരേന്ദ്രന് സ്വാധീനം കുറയുന്നുവെന്നതിന്റെ സൂചനയാണിത്.
ആലത്തൂർ, തരൂർ, നെന്മാറ മണ്ഡലം കമ്മിറ്റി യോഗങ്ങളിലാണ് രൂക്ഷ വിമർശം ഉയർന്നത്. സഹകാർ ഭാരതിക്ക് കീഴിൽ വടക്കഞ്ചേരിയിൽ ബിജെപി നേതൃത്വത്തിൽ ആരംഭിച്ച സൂപ്പർമാർക്കറ്റിന്റെ പേരിൽ ലക്ഷങ്ങൾ ഓഹരിയായി തട്ടിയെന്ന് പരാതി ഉയർന്നിരുന്നു. ര