സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാർ ആവർത്തിക്കാൻ കാരണമെന്ന് എൻ. ഡബ്ലിയു. എഫ്. സംസ്ഥാന സെക്രട്ടറി ഷാഹിന നൗഷാദ്.
പാലക്കാട്.ഓരോ മരണങ്ങൾക്ക് ശേഷവും ഹാഷ് ടാഗിൽ അവസാനിക്കുന്ന പ്രതിഷേധങ്ങളാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീധന മരണങ്ങളുടെ കേസുകൾ പോലും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പൊതുസമൂഹം അജ്ഞരാണ്. പെൺകുട്ടികൾ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ഉന്നതിയിൽ എത്തുമ്പോൾ അവരുടെ വിവാഹ മാർക്കറ്റ് ഇപ്പോഴും പഴയ കാലത്ത് തന്നെയാണ്. ഓരോ സ്ത്രീധന മരണങ്ങളിലും അജ്ഞാതമായതോ, തെളിഞ്ഞതോ ആയ ഒരു സ്ത്രീ സാന്നിധ്യം പ്രകടമാണ്. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പൊതുസമൂഹം ശക്തമായ ജാഗ്രത പാലിക്കണം. പാഠമാകുന്ന ശിക്ഷാ നടപടികൾ ഇത്തരക്കർക്കെതിരെ ഉണ്ടാകണം.
ഇപ്പോൾ കേവലം സസ്‌പെൻഷൻ മാത്രമാണ് കിരണിനെതിരെ ഉണ്ടായിട്ടുള്ളത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടണം. വേട്ടക്കാർക്കൊപ്പം നിലകൊണ്ടിട്ട് ഇരയെ നിശബ്ദമാക്കുന്ന പതിവ്ശൈലി സർക്കാർ തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇനിയും പുറംലോകം കാണാത്ത എത്രയോ പീഡനങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ധൈര്യ പൂർവ്വം പുറത്തു കൊണ്ടുവരാൻ സ്ത്രീകളെ സജ്ജമാക്കണം. അതിനായി സർക്കാരും, സ്ത്രീ സംഘടനകളും മുൻകൈയെടുക്കണമെന്നും എൻ. ഡബ്ലിയു. എഫ്. ആവശ്യപ്പെട്ടു.