അന്യസംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വിലക്കി.
കഞ്ചിക്കോട് :ഐ നോക്സ് എയർ പ്രൊഡക്ട്സ് ഉത്പാദിപ്പിക്കുന്ന ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അന്യസംസ്ഥാനങ്ങളിലേക്കുള്ള വിതരണം വിലക്കി സംസ്ഥാന സർക്കാർ ‘ കോവിഡ് വ്യാപന രൂക്ഷതയും പ്രകൃതിക്ഷോഭവും കണക്കിലെടുത്താണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി ഉത്തരവിട്ടത്. വ്യവസായ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് കഞ്ചിക്കോടിൽ പ്രവർത്തിക്കുന്ന ഐ നോക്സ് എയർ പ്രോഡക്ട്’ ‘പ്രതിദിനം 147 ടൺ ഉദ്പാദിപ്പിക്കുന്ന കേന്ദ്രം 2019 ൽ ജയിൻ ഗ്രൂപ്പാണ് സ്ഥാപിച്ചത് ‘ ആദ്യഘട്ടത്തിൽ വ്യവസായ ആവശ്യങൾക്കായി മാത്രം ഓക്സിജൻ ഉത്പാദിപ്പിച്ച കേന്ദ്രം പിന്നീട് ആരോഗ്യ മേഖലക്ക് ചുവടുമാറ്റുകയായിരുന്നു’ പ്രതിദിനം 79 ടൺ മെഡിക്കൽ ഓക്സിജൻ ആവശ്യമുണ്ടായിരുന്ന കേരളത്തിൽ ഏറിയ പങ്കും വിതരണം ചെയ്തിരുന്നത് കഞ്ചിക്കോടിലെ ഐ നോക്സ് എയർ പ്രൊഡക്ട് ആയിരുന്നു’1000 മെട്രിക്ക് sൺ സംഭരണശേഷിയും സ്ഥാപനത്തിന് സ്വന്തമാണ് ‘ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിലും ഓകസിജൻ ക്ഷാമം രൂക്ഷമാണ് ‘ സംസ്ഥാനത്ത് പ്രകൃതിക്ഷോഭമുണ്ടാവാമെന്ന മുന്നറിയിപ്പും കാലവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. ഇവരണ്ടും കണക്കിലെടുത്താണ് ഐ നോക്സ് എയർ പ്രൊഡെക്ട് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ അന്യസംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് ‘ കമ്പിനിയുടെ 7 ടാങ്കറുകൾ അതിർത്തി കടക്കണമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്









