വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം.
പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകരോട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വാളയാർ സമരസമിതി ജോയിൻ്റ് കൺവീനറുമായ റെയ്മൻ്റ് ആൻറണി കേസന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് പരാതി നൽകി.’
ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളുടെ അവസ്ഥ കണ്ട് അദ്ധ്യാപകർ പലതവണകൗൺസിലിങ്ങ് നടത്തി വിവരങ്ങൾ മനസ്സിലാക്കുകയും ഈ വിവരം മാതാപിതാക്കളെ അറിയിക്കാൻ സ്കൂളിലേക്ക് വിളിപ്പിച്ചപ്പോൾ അവർ ചെന്നില്ലെന്ന് അദ്ധ്യാപകർ പറഞ്ഞതായി റെയ്മൻ്റ് ആൻ്റണി പറഞ്ഞു. മക്കളെ സംരക്ഷിക്കേണ്ട ചുമതലയുള്ള മാതാപിതാക്കൾ ഇക്കാര്യം ചെവികൊള്ളാതിരുന്നതും മാതാപിതാക്കളില്ലാത്ത സമയത്ത്ഇ പല തവണ പലരും വീട്ടിൽ വന്നു പോയിരുന്നത് മാതാപിതാക്കൾ തടയുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്യാതിരുന്നത് മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണെന്നും റെയ്മൻറ് ആൻറണി പറഞ്ഞു. ഇതിനിടയിൽ സമരസമിതി രണ്ടായി പിളരാൻ പോകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ചില അംഗങ്ങൾ ചോദ്യം ചെയ്തതാണ് രണ്ടായി പിളരാൻ കാരണമെന്നും ഒരു വിഭാഗം പറയുന്നു.പരസ്പരംപരാതികൾ നൽകി മത്സരിക്കാനും സാധ്യത ക ളു ണ്ടെന്നും പറയുന്നു