കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.
മലമ്പുഴ: കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിലും നടപ്പാതയുടെ കൈവരിയും ഉടൻ ശരിയാക്കണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെട്ടു. ഏകദേശംഒമ്പതു മാസം മൂമ്പാണ് കാട്ടാന മതിലും നട പാതയുടെ കൈവരിയും ചവിട്ടി നശിപ്പിച്ചത്. ഇത്രയധികം ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിട്ടും ഇതൊന്ന് ശരിയാക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
മലമ്പുഴ പ്രദേശത്ത് കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് കിഴങ്ങുവർഗ്ഗങ്ങൾ കാട്ടുപന്നി, പയറു വർഗ്ഗങ്ങൾ മയിൽ, നാളികേരം മാങ്ങ തുടങ്ങിയവ കുരങ്ങൻ, എന്നിവയും നെല്ലും തെങ്ങും മറ്റും ആനനശിപ്പിക്കും അങ്ങിനെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. ഇടക്കിടെ ആന ചവിട്ടിക്കൊന്ന് മനുഷ്യ ജീവനും പൊലിയാറുണ്ട്. മുടിനാരിഴവ്യത്യാസത്തിലാണ് പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. വളർത്തുമൃഗങ്ങളെ കൊന്നു തിന്നാൻ പുലിയും കാടിറങ്ങി വരാറുണ്ട്. ചേമ്പനയിലെ മാത്യൂസിൻ്റെ ആടിനേയും പശുക്കുട്ടിയേയും പുലി പിടിക്കാറുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യനേയും പുലി പിടിക്കുമെന്ന് മാത്യൂസ് പറഞ്ഞു. സന്ധ്യയായാൽ ഇവർ പുറത്തിറങ്ങാറില്ലത്രെ. വീടിനു മുന്നിലെ പാറയിൽ പലപ്പോഴും പുലിയെ കാണാറുണ്ടെന്നും മാത്യൂസ് പറഞ്ഞു.