അറിയാം കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രൊഡക്റ്റിനെ കുറിച്ച്
കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പാലക്കാട് പ്രവർത്തിക്കുന്ന ഐനോക്സ് എയർ പ്രൊഡകക്റ്റ് എന്ന സ്ഥാപനമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ സംരംഭം ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത് 147 ടൻ ഓക്സിജനാണ്.
ഒരിറ്റ് ഓക്സിജനായി രാജ്യം നെട്ടോട്ടമൊടുമ്പോൾ പാലക്കാട്ടെ ഈ പ്ലാന്റിന്റെ പ്രസക്തി വാക്കുകൾക്ക് അപ്പുറമാണ്.
2019ലാണ് ഐനോക്സ് പാലക്കാട് പ്രവർത്തനം തുടങ്ങുന്നത്.
കേരള മെറ്റൽസ് ആൻഡ് മിനറൽസ് പ്രതിദിനം 7 ടൻ, ഭാരത് ബയോ പെട്രോളിയം കോർപ്പറേഷൻ 0.322 ട്ടൻ പ്രതിദിനം,
കൊച്ചിൻ ഷിപ്പിയർഡ് 5.5 ട്ടൻ പ്രതിദിനം 11 എയർ സേപ്പറേഷൻ യൂണിറ്റ് 44 ട്ടൻ എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ഓക്സിജൻ പ്ലാന്റുകളുടെ ശേഷി എന്നറിയുമ്പോഴാണ് ഐനോക്സ് എത്ര വലിയ ഉത്പാദനമാണ് നടത്തുന്നത് എന്നറിയുക.
ജയിൻ ഗ്രൂപ്പിന്റേതാണ് സ്ഥാപനം.
സംസ്ഥാനത്തെ എല്ലാ വലിയ ആശുപത്രികൾക്കും, മെഡിക്കൽ കോളേജുകളിലേക്കും ഐനോക്സ്ആണ് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നത്.
2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിച്ചിരുന്ന ഐനോക്സ് ഇന്ന് ആരോഗ്യ മേഖലയ്ക്കാണ് മുൻഗണന കൊടുക്കുന്നത്. 1000 മെട്രിക്ക് ടൻ ഓക്സിജൻ സംഭരണ ശേഷിയും ഇവർക്കുണ്ട്. വ്യാവസായിക ഓക്സിജന്റെ ഡിമാന്റ് കുറഞ്ഞതും കമ്പനിയെ ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ 36 കേന്ദ്രങ്ങളിൽ ഇവർക്ക് പ്ലാന്റുകൾ ഉണ്ട്. 200 മില്യൻ ആണ് വിറ്റുവരവ്.
ഇനി കേരളത്തിലെ മെഡിക്കൽ ഓക്സിജൻ ആവശ്യകത പറഞ്ഞാൽ ഉത്പാദിപ്പിക്കുന്നതിൽ 79 ട്ടൻ ഓക്സിജനാണ് കേരളം പ്രതിദിനം ഉപയോഗിക്കുന്നത്. 74 ട്ടൻ തമിഴ്നാട്ടിലേക്കും 30 ട്ടൻ കർണ്ണടകയിലേക്കും കയറ്റുമതി ചെയ്യുന്നു. കേരളത്തിന്റെ ഓക്സിജൻ ആവശ്യകത നിറവേറ്റുന്നതിൽ ഐനാക്സിന്റെ പങ്ക് ഇതിൽ കൂടുതൽ പറയണോ..
വ്യവസായ മേഖലകൾ അന്തരീക്ഷ മലിനീകരണം മാത്രമല്ല മനുഷ്യന്റെ നിലനിൽപ്പിനുള്ള വായു കൂടി നൽകുമെന്ന് ഐനാക്സ് പൊതുസമൂഹത്തെ ഓർമിപ്പിക്കുന്നു.