പാലക്കാട്: അതീരൂക്ഷമായി കോവിഡ് രണ്ടാവരവും ശക്തമാകുമ്പോഴും നഗരഹൃദയഭാഗമായ ‘പാലക്കാട് – ഒലവക്കോട് പ്രധാന റോഡിൻ്റെ മേൽപാലത്തിനരികെ മാലിന്യ നിക്ഷേപം തകർതി. ദുർഗന്ധം മൂലം അതിലൂടെ പോകുന്ന വാഹന – കാൽനട -യാത്രക്കാർ മൂക്കുപൊത്തിയാണ് കടന്നു പോകുന്നത്.കോവിഡടക്കമുള്ള സാംക്രമീകരോഗങ്ങൾ പകരുമോയെന്ന ആശങ്കയിലാണ് പരിസരത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും വീട്ടുകാരും. തെരുവുനായ്ക്കളും കാക്കയും മാലിന്യം ‘ എടുത്ത് പരിസരത്തിടുന്നു.മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.കാമറ വെക്കണമെന്ന പരിസരവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.ഇവിടെ മലിനും നിക്ഷേപിക്കരുതെന്ന് നഗരസഭ സ്ഥാപിച്ച ബോർഡ് ഇവിടെ മൂകസാക്ഷിയായി നിൽക്കുന്നുണ്ട്.നഗരസഭ ക്ലീനിങ്ങ് തൊഴിലാളികൾ ഇവിടേക്ക് എത്തിനോക്കുന്നില്ലത്രെ. നഗരസഭ ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ്.