പാരമ്പര്യമായി കിട്ടിയ നെൽകൃഷി യോടൊപ്പം കഴിഞ്ഞ – 15 വർഷമായി മത്സ്യകൃഷിയും തെങ്ങും പച്ചക്കറിയും. കോഴിയും പശുവുമായി.കാർഷിക മേഖലയ്ക്ക് മാതൃകയാവുകയാണ് തേങ്കുറുശ്ശിയിലെ ജയദാസ് എന്ന യുവകർഷകൻ – നെല്ലിനോടൊപ്പം മറ്റു കൃഷിയിലും നൂറുമേനി വിളയിച്ചാണ് മാതൃകയാവുന്നത് – കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൂക്കമുള്ള 12 കിലോഗ്രാം തൂക്കമുള്ള 24 മത്സ്യങ്ങളെ വിളവെടുത്തത് ജയദാസിനെ കുളത്തിലായിരുന്നു പഞ്ചായത്ത്തലത്തിൽ ഏറ്റവു കൂടുതൽ തൂക്കമുള്ളത് – നിരവധി തവണ പഞ്ചായത്ത് തലത്തിൽ മാതൃക കർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്. മ ത്സ്യകൃഷിക്ക് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് കോർഡിനേറ്റർ അജീഷ് – നെല്ലും തെങ്ങിനും പച്ചക്കറിക്കും കൃഷിഭവൻ അധികാരികളും കോഴി പശു – വെറ്റിനറി അധികാരികളും മിൽക്ക് സൊസൈറ്റിയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നു കൂടാതെ പഞ്ചായത്ത് മുഖേന ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ആനുകുല്യങ്ങളും ലഭ്യമാകുന്നു – പതിവിൽ നിന്ന് വ്യത്യസ്തമായി ചിറ്റൂർ കനാലിലൂടെ യഥേഷ്ടം വെള്ളം ലഭിക്കുന്നതും വിളവിന് ആക്കും കൂടുന്നു. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ശാസ്ത്രീയമത്സ്യകൃഷി വിഭാഗത്തിലെ വിളവെടുപ്പ് ഉത്സവും തേങ്കുറുശ്ശിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് -വി.ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ‘കെ സ്വർണ്ണമണി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് – ആർ വിജയൻ എന്നിവർ സംസാരിച്ചു കെ ജയദാസ് സ്വാഗതവും – വി സുരേഷ് നന്ദിയും പറഞ്ഞു.
മാനാം കുളമ്പ് ഉതുങ്ങോട്ടുകളം
8 ഏക്കർ നെൽകൃഷി
ഒന്നരേക്കർ തെങ്ങ് കൃഷി
മത്സ്യം – 200 ഗ്രാം മുതൽ 4 കിലോ വരെയുള്ള മത്സ്യങ്ങൾ ലഭിച്ചു. ആകെ.800 കിലോ ആദ്യ വിളവെടുപ്പിൽ തന്നെ ലഭിച്ചു. പ്രാദേശിക വില്പന കഴിഞ്ഞ് ബാക്കി വരുന്നവതൊട്ടടുത്തുള്ള പ്രധാന സെൻററുകളിൽ ലൈവ് ഫിഷ് ആയി വില്പന നടത്തും – 160 – 180രൂപ നിരക്കിൽ