പാലക്കാട്:
കള്ള്ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമത്തെ നോക്കുകുത്തിയാക്കി ഷാപ്പ് ഉടമകളുടെ 3 കോടി രൂപ എഴുതിതള്ളാനുള്ള സർക്കാർ തീരുമാനം വിത്ത് കുത്തി തിന്നുന്നതിന് തുല്യമാണെന്ന് ചെത്തുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.വേണു ‘ തൊഴിലാളികളോടൊപ്പം എന്നു പറയുകയും തൊഴിലാളി വിഹിതം മുതലാളിക്ക് നൽകുകയും ചെയ്ത ഇടതു സർക്കാർ വർഗ്ഗ വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് ചിങ്ങന്നൂർമനോജും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പിണറായി , ധർമ്മടം തലശ്ശേരി റയ്ഞ്ചുകളിലെ ഷാപ്പ് ഉടമകളുടെ പി.എഫ്. വിഹതമായ 3 കോടി രൂപയാണ് ഇടതു സർക്കാർ എഴുതിതള്ളാൻ ഉത്തരവിട്ടത്. ഇത് ബോർഡ് നിയമങ്ങൾക്ക് വിരുദ്ധമാണ്. മാത്രമല്ല ക്ഷേമനിധി ബോർഡിൽ 3 കോടികുറവ് വരുന്നതോടെ തൊഴിലാളികളുടെ റിട്ടയർമെൻ്റ് ആനുകൂല്യത്തിലും കുറവ് സംഭവിക്കും’ ക്ഷേമനിധി ബോർഡിലെ 7 തൊഴിലാളി പ്രതിനിധികളിൽ 4 പേരുടെ എതിർപ്പിനെ മറികടന്നു കൊണ്ടാണ് സർക്കാർ 3 കോടി എഴുതിതള്ളാൻ തീരുമാനിച്ചത് ‘ ഷാപ്പ് ഉടമകളുടെ ആസ്ഥി പോലും പരിശോധിക്കാതെ സർക്കാർ എടുത്ത തീരുമാനത്തിലൂടെ വൻ അഴിമതിയാണ് നടന്നിട്ടുള്ളത് ‘ ഇതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും ഇരുവരും പറഞ്ഞു ‘ തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി അംഗം ആർ.വേലായുധനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ബൈറ്റ്..പി.കെ.വേണു