മണ്ണാർക്കാട് : പൊറ്റശ്ശേരി കുമ്പളംചോലയിലെ മേപ്പാട്ട് മാധവൻ മകൻ രതീഷ് (22 വയസ്സ് ) നെ 2011 മാർച്ച് 3 ന് റേഷൻ കടയ്ക്ക് മുൻവശം വെച്ച് വെട്ടിയും കുത്തിയും കൊന്ന കേസിലെ പ്രതികളായ വിനോദ്, രാജു എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് സെക്കൻഡ് അഡീഷണൽ പി. സൈതലവി ഇന്ത്യൻ ശിക്ഷാനിയമം 302 r/w 34 IPC പ്രകാരം ഇരു പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴ അടക്കുവാനും, അല്ലാത്തപക്ഷം രണ്ടു വർഷം തടവും വിധിച്ചത്.
കൂടാതെ 326 r/w 34 IPC പ്രകാരം ഏഴുവർഷം തടവിനും 25,000 രൂപ പിഴ അടക്കുവാനും
പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം തടവും,
കിടന്ന കാലാവധി സെറ്റ് ഓഫ് അനുവദിക്കുകയും ശിക്ഷ സമാന്തരമായി
അനുഭവിച്ചാൽ മതിയെന്നും വിധിച്ചിട്ടുള്ളതാണ്.
പിഴ തുകയിൽ 25,000 രൂപ ഒന്നാം സാക്ഷിക്ക്
നഷ്ടപരിഹാരമായും, ബാക്കി തുക കൊല്ലപ്പെട്ട രതീഷിന്റെ മാതാപിതാക്കൾക്ക് നൽകുവാനും വിധിയായി. കേസിന്റെ ആദ്യ അന്വേഷണം സി ഐ, കെ.എ സുരേഷ് ബാബു നടത്തിയിട്ടുള്ളതും തുടർന്നുവന്ന സി ഐ മാരായ സിനോജ് ശിവദാസൻ എന്നിവർ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സി.ഐ എം.കൃഷ്ണൻ സമർപ്പിക്കുകയുമാണ് ഉണ്ടായത്.
പൊറ്റശ്ശേരി സ്കൂളിന് മുൻവശം ഉള്ള ഹരിദാസ് സ്മാരകത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികൾ രതീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ ഇരുപത്തിരണ്ടോളം സാക്ഷികളെ
പ്രോസിക്യൂഷൻ ഹാജരാക്കി.
അന്തരിച്ച എം.എൽ.എ കെ. വി.വിജയദാസ് മുഖേന മരണപ്പെട്ട രതീഷിന്റെ അച്ഛൻ മാധവൻ ഗവൺമെന്റിന് സമർപ്പിച്ച അപേക്ഷയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച അഡ്വ: ആർ.ആനന്ദാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.