അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്കാരം ‘ചുരുളി’യുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങു
പാലക്കാട് ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിസ്റക്ഷൻ’ നേടി. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശേരി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച സംവിധായകനുള്ള രജതചകോരം ‘ദി നെയിംസ് ഓഫ് ദി ഫ്ളവേഴ്സി’ന്റെ സംവിധായകൻ ബാഹ്മാൻ തവോസിക്കാണ്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരത്തിന് അസർബൈജാൻ ചിത്രം ‘ഇൻ ബിറ്റ് വീൻ ഡയിങ്’ നേടി.