കാൽപ്പന്തുകളിൽ നവചരിതം രചിക്കുന്നതിനായി പട്ടാമ്പി കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും. ഏഷ്യൻ ഫുട്ട്ബോൾ ഫെഡറേഷൻ സിലബസ്സനുസരിച്ച് പരിശീലനം നൽകുന്ന ഐഫ ഫുട്ട്ബോൾ അക്കാദമി സാമൂഹിക പുരോഗതിയുടെ മാധ്യമമാകുകയാണ് ലക്ഷ്യമെന്നും ഐഫയുടെ മുഖ്യ ഇൻസ്ട്രക്ടറും ഇന്ത്യൻ ഫുട്ട്ബോൾ ഫെഡറേഷൻ ഇൻസ്ട്രക്ടറുമായ C M ദീപക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 35 കായിക പ്രേമികളുടെ കൂട്ടായ്മയിലാണ് ഐഫ റസിഡൻഷ്യൽ അക്കാദമി പിറവിയെടുത്തത് ‘ കേരളത്തിൽ ആദ്യമായാണ് റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമി പട്ടാമ്പി കൊപ്പത്ത് ആരംഭിക്കുന്നത്. 9 വയസ്സു മുതൽ 16 വയസ്സ് വരെയുള്ള വിദ്യർത്ഥികൾക്കാണ് പ്രവേശനം ‘ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നുമായി ആദ്യഘട്ടത്തിൽ 150 ഓളം വിദ്യാർത്ഥികൾ പ്രവേശനം നേടി. 11, 7, 5 കളിക്കായി 3 ടർഫ്മൈതാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുള്ള പരിശീലനത്തോടൊപ്പം, വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം , താമസം, ഭക്ഷണം, ഇൻഷ്വറൻസ്, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളും അക്കാദമിയിലൊരുക്കിയിട്ടുണ്ട്. ഇന്ത്യ – കേരള ഫുട്ട്ബോൾ ഫെഡറേഷൻ്റെ അംഗീകാരമുള്ള അക്കാദമിയിലെ മുഖ്യ പരിശീലകൻ ഉഗാണ്ട സ്വദേശിയായ ഹക്കീം സെൻ്റിനെയാണ് ‘ കൂടാതെ 10 പരിശീലകരും അക്കാദമിയിലുണ്ട്. വരുന്ന ലീഗ് മത്സരങ്ങളിൽ ഐഫയുടെ സാന്നിധ്യമുണ്ടാവുമെന്നും CM ദീപക്ക് പറഞ്ഞു ‘മുഖ്യ ഇൻസ്ട്രക്ടർ CM ദീപക്ക് , മുഖ്യ പരിശീലകൻ ഹക്കീം സെൻ്റിനൊ എന്നിവരെ കൂടാതെ ഐഫ സംഘാടകരായ ഇക്ബാൽ, അഭിലാഷ് ഗോപിനാഥ്, അബൂബക്കർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു