രുചികരവും
ആരോഗ്യദായകവുമായ വിഭവങ്ങളുമായി‘മെസ്ബാൻ’
മണ്ണാർക്കാട്:മലയാളികളുടെ തീന്മേശയിലെ രുചിക്കൂട്ടുകളിൽ ഏറിയപങ്കും ഇപ്പോൾ അറബിനാട്ടിൽ നിന്നാണ്. ആരോഗ്യം, പരിമണം, കലര്‍പ്പില്ലാത്തത് ഇതാണ് അറേബ്യന്‍ വിഭവങ്ങളുടെ ആപ്തവാക്യം. പ്രകൃതി ശാലീനത മാത്രമല്ല നല്ല അറേബ്യൻ വിഭവങ്ങൾ കൊണ്ടും പ്രശസ്തമാണ് ഇപ്പോൾ മണ്ണാർക്കാടിന്റെ മലമടക്കുകൾ.അങ്ങനെ രുചിയുടെ ആവേശം ഭക്ഷണപ്രേമികളിൽ നിറക്കുന്ന ഭക്ഷണശാലയുടെ പേരായി മാറിയിരിക്കുന്നു മെസ്ബാൻ. വള്ളുവനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും സൗന്ദര്യമായ കല്ലടിക്കോടിന് കൈപ്പുണ്യത്തിന്റെ രുചിയും ഗന്ധവുമായി ഇനി’മെസ്ബാൻ’.രുചി വൈവിധ്യങ്ങളുടെ ലോകത്ത് ജനശ്രദ്ധ നേടി ഒരു പതിറ്റാണ്ട് കാലം പിന്നിട്ട മെസ്ബാൻ
ഗ്രൂപ്പിന്റെ പുതിയ ഹോട്ടലാണ് കല്ലടിക്കോട് ടി.ബിസെന്ററിൽ പ്രവർത്തനംആരംഭിച്ചത്.കഴിഞ്ഞ എട്ടു വർഷമായി മണ്ണാർക്കാട്നല്ല രുചികൾ പകർന്നു നൽകിയ ആത്മവിശ്വാസവുമായാണ് കല്ലടിക്കോട് ഫെഡറൽ ബാങ്കിന് എതിർവശത്തെരാജധാനിബിൽഡിങ്ങിൽ മെസ്ബാൻ പ്രവർത്തനം ആരംഭിച്ചത്.മണ്ണാർക്കാട് വലിയ പള്ളി ഖാസിബാപ്പു മുസ്‌ലിയാർഉദ്ഘാടനം ചെയ്തു.വിശിഷ്ട വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഭക്ഷണപ്രേമികൾ മറക്കാത്ത പേരാണ് മെസ്ബാൻ.ഗൾഫിൽ മാത്രമായി ഒതുങ്ങിപ്പോയ രുചികൾഗ്രാമീണതയുടെ തനിമയിലുംഎത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനുദിനം വികസിക്കുന്നകല്ലടിക്കോടിന്റെ ഹൃദയഭാഗത്ത് മെസ്ബാൻ ആരംഭിച്ചിട്ടുള്ളതെന്ന്സ്ഥാപന ഉടമ മിൻസാദ് നമ്പിയത്ത്പറഞ്ഞു. വ്യത്യസ്തമായി രുചിയുടെ മറ്റൊരു അനുഭവമായിരിക്കും മെസ്ബാൻ. പുതുമയും കൗതുകവും നിറഞ്ഞ മെസ്ബാൻ എന്ന പേരും രുചികളുമായി ആഹാര വിഭവങ്ങളുടെയും ജ്യൂസുകളുടെയും ഒട്ടേറെ വൈവിധ്യങ്ങളാണ് മെസ്‌ബാനിൽ ഒരുക്കിയിരിക്കുന്നത്. അറേബ്യയിൽ നിന്നെത്തുന്ന ഉത്തമമായ ഉൽപന്നങ്ങൾ പോലെ മലയാളിക്ക് സ്വീകാര്യമാണ് ഇപ്പോൾ അവിടുത്തെ രുചിവൈവിധ്യവും. അറബികളെയും അല്ലാത്തവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന അറബ് ഭക്ഷണത്തിന്റെ വൈവിധ്യലോകത്തെ ശരിക്കും പുനരവതരിപ്പിക്കുകയാണ് മെസ്ബാൻ.അറേബ്യൻ വിഭവങ്ങളിലെ പ്രധാനിയായകുഴിമന്തിയുടെ തനതായ ചേരുവകളെ പാകത്തിൽ ചേർത്ത് രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ധ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ്ദേശീയ പാതക്കരികിൽമെസ്ബാൻ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.പാർട്ടി ഓഡറുകൾ, ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഇവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫാമിലി റൂം സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം മുൻകൂട്ടി ബുക്കിംഗും ഹോം ഡെലിവറിയുംആരംഭിച്ചിട്ടുണ്ട്. ഫോൺ: 9745384848