കർഷകരുട “പരാധി പ്രവാഹം ” 23 ന്.
പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായ് കർഷകർ തിർക്കുന്ന പരാതി പ്രളയ പദയാത്രക്ക് ഒരുക്കങ്ങൾ തുടങ്ങി.
ജില്ലയിൽ ആദ്യം ഇറങ്ങിയ സൈലൻ്റ് വലി പരിസ്ഥിതി ദുർബല സോണിനെതിരെ ജനങ്ങളുടെ വ്യാപക പ്രതിക്ഷേധം കണക്കിലെടുക്കാതെ കഴിഞ്ഞ ജനുവരി 28ന് വിളിച്ച ഉന്നതതല യോഗത്തിൽ കർഷകർക്ക് യാതൊരു വിധ പ്രതിക്ഷേധവും, പരാതിയും ഇല്ലാ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നല്കിയ സൈലൻ്റ് വാലി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസ് പരാതികൊണ്ട് മൂടുന്നതിൻ്റെ ഭാഗമായി 18 വില്ലേജുകളിൽ നിന്നായി അയ്യായിരം കർഷകർ പരാതിയുമായി എത്തുന്നു.
മലമ്പുഴ പഞ്ചായത്തിലെ ESAപ്രദേശങ്ങളെ റവന്യൂ ഭൂമിൽ നിന്ന് ഒഴുവാക്കിത്തരണം എന്ന ആവശ്യം ഉന്നയിച്ച് കർഷകർ ഒലവക്കോട് സി.സി.ഫ് ഓഫീസിലേക്ക് അന്നേ ദിവസം മാർച്ച് നടത്തും. വടക്കഞ്ചേരി മേഖലയിൽപ്പെട്ട കിഴക്കഞ്ചേരി, കണ്ണമ്പ്ര വില്ലേജുകളെ വനനിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴുവാക്കണം എന്നും, പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻ്റെ ESZ- ൽ നിന്ന് മംഗലംഡാം മേഖലയെയും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മൂവായിരം കർഷകർ കുന്നംകാട് വില്ലേജ് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും. റവന്യൂ ഭൂമി സംരക്ഷണ നിവേതനവും സമർപ്പിക്കും.
വിവിധ നിയമങ്ങളുടെ പേരിൽ കേരളം ചുരുങ്ങുമ്പോൾ മലയാളികൾ മൗനം വെടിയണം എന്നും, കർഷകൻ്റെ അവകാശങ്ങൾ തെരുവിൽ ഇറങ്ങി നേടേണ്ട സ്ഥിതിയാണ് രാജ്യത്ത് നിലനില്ക്കുന്നത്. സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്നു പറയുമ്പോഴും കർഷകൻ്റെ നിലനില്പിന് ഭീക്ഷണിയാകുന്ന നിയമങ്ങൾക്ക് മാറ്റമില്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് കർഷക സംരക്ഷണ സമിതി ചോദിക്കുന്നത്. നാളെ മുതൽ വിവിധ സംഘടനകളിലൂടെയും, വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചും, പ്രതിക്ഷേധ മാർച്ചിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കർഷക സമിതി ഭാരവാഹികൾ അറിയിച്ചു.