നാലുവർഷം പിന്നിട്ട വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം ഒരു ദിവസം പോലും വൈകിക്കുന്നത് തെളിവുകൾ ഇല്ലാതാക്കാനാണ് വഴി വക്കുകയെന്നതിനാൽ ഏറ്റവും വേഗത്തിൽ സി ബി ഐ അന്വേഷണം ആരംഭിക്കണമെന്ന് വാളയാർ പെൺകുഞ്ഞുങ്ങളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെടുന്നു.
കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമയം വേണമെന്ന സിബിഐയുടെ ആവശ്യം ഏതെങ്കിലും സമ്മർദ്ദങ്ങളുടെ ഭാഗമാണോ എന്നു സംശയം ജനിപ്പിക്കുന്നു.
കേന്ദ്ര ഭരണകക്ഷിയായ ബിജെപി വാളയാർ സമരത്തെ പിന്തുണച്ച് സംസാരിക്കുന്നു എങ്കിലും സി ബി ഐ അന്വേഷണം വൈകുന്നത് സംശയ ജനകമാണ്.
വാളയാർ സമരം
ഐക്യദാർഢ്യ ശിരോ മുണ്ഡനം ഉൽഘാടനം :
ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി
ആദ്യ ദിവസമായ ഇന്ന് വൈകീട്ട് നാലിന് മാരിയപ്പൻ നീലിപ്പാറ ( ആദിവാസി സംരക്ഷണ സംഘം നേതാവ് ) തലമുണ്ഡനം ചെയ്തു. സമരപന്തലിൽ നിന്നും പ്രകടനമായി നഗരത്തിൽ സഞ്ചരിച്ച് തിരിച്ചെത്തിയാണ് തല മുണ്ഡനം ചെയ്തത്.
ചടങ്ങിൽ വിളയോടി വേണുഗോപാൽ, CR.നീലകണ്ഠൻ,വി.എം. മാർസൻ , പി.ലുഖ്മാനുൽ ഹക്കീം,പിഎച്ച് കബീർ, അറമുഖൻ പത്തിച്ചിറ, സുലൈമാൻ , കെ.മായാണ്ടി, എം.എം കബീർ, എ എ വിൻസന്റ്, അനിതാ ഷിനു , കെ.വാസുദേവൻ, നൗഫിയ നസീർ, സന്തോഷ് മലമ്പുഴ , അശോകൻ നെന്മാറ, സെയ്ത് മൊഹമ്മദ് പ്യാരി , വി പത്മ മോഹൻ , ഗോപാലൻ മലമ്പുഴ, തുടങ്ങിയവർ പങ്കെടുത്തു.
ഫെബ് 19 വൈകീട്ട് നാലിന് പ്ലാച്ചിമട ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ കൺവീനർ അറമുഖൻ പത്തിച്ചിറ ഐക്യദാർഢ്യ ശിരോ മുണ്ഡനം നടത്തുന്നു.