മനുഷ്യനും കൃഷിക്കും ദോഷകരമാവുന്ന വിധത്തിൽ പരിസ്ഥിതി ലോല പ്രദേശവ്യാപ്തി വർദ്ധിപ്പിക്കാനുള്ള കേന്ദ്രനയത്തിന് പിന്തുണ നൽകിയത് സംസ്ഥാന സർക്കാർ നിലപാടാണെന്ന് കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് Ad ‘ KT തോമസ് ‘
സർക്കാറിൻ്റെ വിവേചനാധികാരമുപയോഗിച്ച് സംരക്ഷണമുറപ്പാക്കാമെന്നിരിക്കെ കേന്ദ്ര സർക്കാറിനനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും Ad KT തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനസാന്ദ്രത കുറഞ്ഞതും ഭൂവിസ്തൃതി കൂടിയതുമായ കർണ്ണാടക പരിസ്ഥിതി ലോല നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറി. എന്നാൽ കേരള സർക്കാർ 2019 ഒക്ടോബറിൽ ചേർന്ന ക്യാബിനറ്റിൽ കേന്ദ്ര സർക്കാറിന് പിന്തുണ നൽകി. കേരളത്തിലെ വന വിസ്തൃതി മുൻകാലങ്ങളെക്കാൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിൻ്റെ നടപടി. വനനിയമം നടപ്പിലാക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ 31 ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയേയും പ്രതികൂലമായി ബാധിക്കും’ ജില്ലയിൽ114960 ഏക്കർ കൃഷിഭൂമി ഇല്ലാതാവുകയും ഇതിൽ താമസിക്കുന്നവർ കുടിയിറക്കപ്പെടുകയും ചെയ്യും. വനനിയമം നടപ്പിലാക്കുന്നതിനായി നടത്തിയ സർവ്വെ പോലും അശാസ്ത്രീയമാണ്.കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർക്കാരിന് അന്ധത ബാധിച്ചതായി സംശയമുണ്ട് ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും Ad KTതോമസ് പറഞ്ഞു ‘ ജില്ല സെക്രട്ടറി ജോസ് വടക്കെക്കര, ജോയൻ്റ് സെക്രട്ടറി KM മാത്യു പാലക്കിഴി, മണ്ണാർക്കാട് മേഖല പ്രസിഡണ്ട് ജോൺ കൈതമറ്റം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു