തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് AKTA ജില്ല സെക്രട്ടറി C ബാലസുബ്രഹ്മണ്യൻ’ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനായി കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ സ്വന്തന സ്പർശം ഏകീകരണപിഴവ്മൂലം പരാജയമായിരുന്നു എന്നും സുബ്രമണ്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ അംശാദായം 20 രൂപയിൽ നിന്ന് 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ല’ സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യം 15000 രൂപയാക്കിയെങ്കിലും കിട്ടിക്കൊണ്ടിരിക്കുന്നത് 3000 രൂപ മാത്രമാണ് ‘10000 അധികം അംഗരങ്ങൾക്ക് പെൻഷൻകുടിശ്ശിക ലഭിക്കാനുണ്ട് ‘ 1995 മുതൽ അനുവദിച്ചു വരുന്ന കുടുംബപെൻഷൻ നിർത്തലാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. അശാസ്ത്രീയമസ്റ്ററിംഗ് സമ്പ്രദായവും, കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാവാത്തതും, ആവശ്യജീവനക്കാരില്ലാത്തതും സർക്കാറിൻ്റെ ഉദാസീനതയും ആനുകൂല്യ വിതരണത്തെ ബാധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു A KTA ജില്ല പ്രസിഡണ്ട് T വെള്ളപ്പനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു