നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലെൻസ് ഫെഡ് ജില്ല പ്രസിഡണ്ട് എൻ.ജയപ്രകാശ്’ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം സർക്കാരിൻ്റെ ലൈഫ് പാർപ്പിട പദ്ധതി പോലും നടപ്പിലാക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ജയപ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധി തരണം ചെയ്ത് നിർമ്മാണമേഖല സജീവമാവുമ്പോഴാണ് നിർമ്മാണ സാമഗ്രികൾക്ക് വൻതോതിൽ വില വർദ്ധിക്കുന്നത് ‘ ഒരു മാസത്തിനുള്ളിൽ സ്റ്റീലിന് കിലോയ്ക്ക് 10 രൂപയും സിമൻ്റിന് 70 രൂപയും വർദ്ധിച്ചു. ഇതിലുടെ എഗ്രിമെൻ്റ് വെച്ച് പണി ചെയ്യുന്നവർക്ക് 30 % അധിക ചെലവ് വരുന്നുണ്ട് ‘ സർക്കാർ തലത്തിലൊ സഹകരണ മേഖലയിലൊ നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കണം’ വിലക്കയറ്റം നിർമ്മാണമേഖലയെ സ്തംഭിപ്പിച്ചാൽ ആയിരക്കണക്കിന് പേരുടെ ഉപജീവന മാർഗ്ഗം ഇല്ലാതാവുമെന്നും മനോജ് കുമാർ പറഞ്ഞു.ജില്ല സെക്രട്ടറി ആർമോഹൻദാസ്, ട്രഷറർ പി.സി.മനോജ്, സുനിൽകുമാർ, വിരമേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.