അനുസ്മരണവുംജനകീയ വിചാരണയും ഇന്ന്
വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിൽ നീതി നിഷേധിക്കപ്പെടുന്നതിനെതിരെയും മലബാർ സിമന്റ്സ് അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ ഇന്നു ജനകീയ വിചാരണാ സമരത്തിനു തുടക്കം കുറിക്കുന്നു. ശശീന്ദ്രന്റെ കുടുംബത്തിനു തുടരെ നീതി സമൂഹ മന:സാക്ഷി ഉണർത്തുകയാണു ലക്ഷ്യം. ഇന്നു ഉച്ചയ്ക്കു 2 മണിക്കു ശശീന്ദ്രന്റെ ജന്മനാടായ നെന്മേനിയിൽ അനുസ്മരണവും വൈകിട്ടു 5 നു ജനകീയ വിചാരണാ സമ്മേളനവും നടത്തും.
ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിനു ഇന്ന് പത്തുവയസ്സ്;
പാലക്കാട്.കൊല്ലങ്കോട് വാളയാർ മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിന് ഇന്ന് ഒരു പതിറ്റാണ്ട്. 2011 ജനുവരി 24നാണു പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടിൽ വി.ശശീന്ദ്രൻ(46), മക്കളായ വിവേക്(10) വ്യാസ്(8) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടു നടന്ന അഴിമതി കേസുകളിലെ പ്രധാന സാക്ഷിയെന്നു വിലയിരുത്തപ്പെട്ടിരുന്ന സാഹചര്യത്തിൽ നടന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിരുന്നു. കമ്പനിയിലെ സമ്മർദങ്ങളെ തുടർന്നാണു 2010 സെപ്തംബർ 6നു കമ്പനി സെക്രട്ടറി സ്ഥാനം ശശീന്ദ്രൻ രാജി വച്ചത് എന്നതും മരണത്തെ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്കു കാരണമായി.
ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ, സഹോദരൻ ഡോ.വി.സനൽകുമാർ എന്നിവരുൾപ്പെട്ടു പി.സി.ജോർജ് ചെയർമാനായി ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും മരണത്തിനു പിന്നിലുള്ള ദുരൂഹത പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ സമരങ്ങൾ നടത്തുകയും ചെയ്തു. പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചു ശശീന്ദ്രന്റെ ഭാര്യ ടീന, പിതാവും റിട്ട.അധ്യാപകനുമായ കെ.വേലായുധൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണം സിബിഐക്കു വിട്ടു.