സോജനടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കുക : വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.
ജനുവരി 26 മുതൽ പാലക്കാട്.
കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തുകയും തുടർന്ന് കേസ് സി.ബി ഐക്ക് വിടണമെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കേസ് അന്വേഷിച്ച സംഘത്തലവനടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കുന്നതു വരെ അമ്മ അനിശ്ചിത കാല സത്യഗ്രഹം പ്രഖ്യാപിച്ചു.
സമര പ്രഖ്യാപന സമ്മേളനം വി കെ ശ്രീകണ്ഠൻ എം പി ഉൽഘാടനം ചെയ്തു. വാളയാർ കേസിൽ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിനായി നടക്കുന്ന സമരത്തിന് പിന്തുണ എംപി പ്രഖ്യാപിച്ചു.
മുൻമന്ത്രി വി.സി. കബീർ മുഖ്യ പ്രഭാഷണം നടത്തി.
നീതി സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ സമര പ്രഖ്യാപനം നടത്തി.
രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
പെൺകുട്ടികളുടെ അമ്മയും പ്രവീണിന്റെ അമ്മ എലിസബത്ത് റാണി എന്നിവർ സംസാരിച്ചു.
വി എം മാർസൻ സ്വാഗതം പറഞ്ഞു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വി.എസ്. രാധാകൃഷ്ണൻ, സജി കൊല്ലം (DHRM), മുൻ പ്രോസിക്യൂട്ടർ അഡ്വ ജലജ മാധവൻ, സലിന പ്രാക്കാനം, മാരിയപ്പൻ നീലിപ്പാറ,പി എച്ച് കബീർ, ഗോപാലകൃഷ്ണൻ, കൃഷ്ണൻ മലമ്പുഴ, കുട്ടികളുടെ അച്ചൻ ഷാജി, ബാലമുരളി വാളയാർ തുടങ്ങിയവർ പ്രസംഗിച്ചു.