കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരം
പാലക്കാട്: മാസങ്ങൾ അടച്ചിട്ട കുഴൽമന്ദം കാലിച്ചന്ത തുറന്ന് പ്രവർത്തിച്ചത് കച്ചവടക്കാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ഏറെ ആശ്വാസകരമായി. അതേസമയം ചന്തയുടെ പ്രവർത്തനം നിയമാനുസരണമല്ലെന്നാണ് പഞ്ചായത്ത് നിലപാട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയപാതയിൽ അജ്ഞാതർ പോത്തുകളുടെ മൃതദേഹം തള്ളിയതിനെതുടർന്നാണ് മാർച്ച് വരെ ചന്തയുടെ പ്രവർത്തനം താൽക്കാലികമായി പഞ്ചായത്ത് നിർത്തിച്ചത്. ഇതിനിടെ കോവിഡ് വ്യാപന പ്രതിരോധത്തിൻെറ ഭാഗമായി ചന്തയുടെ പ്രവർത്തനം ഡിസംബർ വരെ നിർത്തിയിരുന്നു. ജില്ലയിലും ഇതര ജില്ലകളിലും കന്നുകാലി വ്യാപാര കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡങ്ങളോടെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ചന്ത പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പിൻെറ റിപ്പോര്‍ട്ട് കിട്ടിയാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് കുഴല്‍മന്ദത്തേത്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ചന്ത ദിവസങ്ങളില്‍ ഇവിടെ ശരാശരി ആയിരത്തിലധികം കന്നുകാലികള്‍ എത്താറുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുഴല്‍മന്ദത്ത് എത്തിക്കുന്ന കന്നുകാലികളെ അവിടെ നിന്നാണ് സംസ്ഥാനത്തെ മറ്റ് ചന്തകളിലേക്ക് കൊണ്ടു പോകാറുള്ളത്