അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .
പാലക്കാട്: വീടു വാങ്ങാനെത്തിയവർ തങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി – കള്ളം പറഞ്ഞു് വിശ്വസിപ്പിച്ച് – സ്വാകാര്യബാങ്കിൽ പണയം വെച്ച – 1867 ‘ 2 ഗ്രാം സ്വണ്ണം തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകിയെങ്കിലും വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും തട്ടിപ്പു ക്കാരുടേയും അവരുടെ ഗുണ്ടകളുടേയും ഭീക്ഷണി നേരിടുകയാണെന്നും ഒലവക്കോട് ഗോകുലം വീട്ടിലെ കോമളവല്ലിയും മകൾ സി മിയും പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ താമസിക്കുന്ന വീട് വിൽക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥലം ബ്രോക്കറായ ഹംസയുടെ പരിചയക്കാരൻ ജോജു ബേബിയെ കൊണ്ടുവന്ന് പരിചയപ്പെടുത്തുകയായിരുന്നു. തനിക്ക് മൂന്ന് ജ്യല്ലറികളും ഫീഷിങ്ങ് ബോട്ടുകളും മറ്റും ഉണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളുടെ സാമ്പത്തിക പ്രശ്നം മനസ്സിലാക്കി ബാങ്കിലെ സ്വർണ്ണം എടുപ്പിച്ചു കൊണ്ടുപോവുകയായിരുന്നെന്നും യാതൊരു വിധ എഗ്രിമെൻറും എഴുതി തന്നില്ലെന്നും അവർ പറഞ്ഞു.
ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കടക്കം പ രാ തി ന ൽ കി യി ട്ടും നടപടി വേണ്ട വിധം എടുത്തില്ലെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.
തന്നേയും തൻ്റെ രണ്ടു പെൺമക്കളേയും ഗുണ്ടാ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കണമെന്നും സ്വർണ്ണം തിരികെ ലഭിക്കുന്നതിനുള്ള നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും കോമളവല്ലിയും സിമിയും ആവശ്യപ്പെട്ടു.